സിസിലിയുടെ മുഖത്ത് നോക്കുമ്പോൾ മാത്രം തമ്പുരാട്ടിക്ക് നല്ല വിഷമവും നാണവും തോന്നിയിരുന്നു . എങ്കിലും പൊതുവെ മനക്കരുത്ത് കൂടുതലുള്ള ദേവി അതെല്ലാം തരണം ചെയ്തു .
ചെറുക്കന് ഇനി വല്ലതും സംഭവിക്കുമോ ? അവൻ ആരോടെങ്കിലും പറയുമോ എന്ന ചിന്ത മാത്രം തമ്പുരാട്ടിയുടെ സമാധാനം ചെറുതായി തല്ലിക്കെടുത്തിയിരുന്നു .
പിറ്റേന്നും അതിൻ്റെ പിറ്റേന്നും സിസിലി കൊയ്തിനു വന്നപ്പോൾ തമ്പുരാട്ടിക്ക് മനസിന് ആശ്വാസം കിട്ടി .
ഇല്ല ചെറുക്കന് കുഴപ്പമൊന്നുമില്ല . അവളൊന്നും അറിഞ്ഞട്ടുമില്ല . ദേവീ നീ എന്നെ കാത്തു . തമ്പുരാട്ടിക്ക് ജീവൻ ശരിക്ക് തിരിച്ച് കിട്ടിയപോലെ തോന്നി .
എന്നാൽ പിറ്റേന്ന് രാവിലെ പത്തര ആയിട്ടും സിസിലിയെ കൊയ്യാൻ കാണാതിരുന്നതും തമ്പുരാട്ടിക്ക് വേവലാതി കൂടി. ഈശ്വരാ പണി പാളിയോ . തമ്പുരാട്ടിക്ക് ഇരുന്നിട്ടും നിന്നിട്ടും ഇരുപ്പുറക്കുന്നുണ്ടായിരുന്നില്ല .
സിസിലി എന്താ വരാത്തതെന്ന് തമ്പുരാട്ടി പലരോടും തിരക്കി . പക്ഷേ ആർക്കും ഒന്നും അറിയില്ല എന്നായിരുന്നു മറുപടി . അവിട വരെ പോയി നോക്കാനുള്ള ഒരു ചമ്മലും നാണവും അൽപം പേടിയും തമ്പുരാട്ടിക്ക് ഉണ്ടായിരുന്നു . എങ്കിലും തൻ്റെ ജീവൻ്റെ ജീവനായ ആൽബിന് എന്ത് പറ്റിയതാണെന്നറിയാൻ തമ്പുരാട്ടിയുടെ മനസ് മന്ത്രിച്ച കാരണം പതിനൊന്ന് മണിയോടെ തമ്പുരാട്ടി സിസിലിയുടെ വീട്ടിലേക്ക് നടന്നു .
നടപ്പാതക്ക് മധ്യേ തനിക്ക് ഓപ്പോസിറ്റായി സിസിലി വരുന്നത് കണ്ട തമ്പുരാട്ടി ഒന്ന് പരുങ്ങി . ആ വരവ് അത്ര പന്തിയല്ല . കരയുന്ന മുഖത്തോടെയാണ് ആൽബിൻ്റെ അമ്മ വരുന്നത് . ആ വഴിയിൽ വെച്ച് തന്നെ തമ്പുരാട്ടി സകല ദൈവങ്ങളേയും വിളിച്ച് പ്രാർഥിച്ചു .