ഉത്സവ ദിനങ്ങളോട് അനുബന്ധിച്ച് രണ്ട് സ്ഥലക്കാർ തമ്മിൽ കളരി പയറ്റ് മത്സരം സംഘടിപ്പിക്കുന്ന ഒരു പതിവ് ആ നാട്ടിൽ ഉണ്ടായിരുന്നു .
നാട്ടിലൂടെ ഒഴുകുന്ന ചെറിയ ആറിൻ്റെ അക്കരയിലുള്ളവരും തമ്പുരാട്ടിയുടെ നാടായ ഇക്കരക്കാരും തമ്മിലാണ് കാലാകാലങ്ങളായിട്ടുണ്ടായിരുന്ന മത്സരം നടന്നിരുന്നത് .
അക്കരയിലുള്ളവർ കൊല്ല പണിക്കാരും ആശാരിമാരുമായിരുന്നു ഭൂരിഭാഗവും .
തമ്പുരാട്ടിയുടെ നാട്ടിൽ അൽപം റിച്ച് ആയിട്ടുള്ള മേൽ ജാതിക്കാരുമാണ് ഭൂരിഭാഗം വരുന്നത് .
അതിൻ്റെ ഒരു ചൊറ രണ്ട് വിഭാഗക്കാർക്കും തമ്മിൽ ഉണ്ട് എന്നുള്ള കാര്യം പറയേണ്ടതില്ലല്ലോ .
അവിടത്തെ ഏറ്റവും വലിയ അമ്പലമായ ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തമ്പുരാട്ടിയുടെ കരയിലാണ് .
ഉത്സവത്തിൻ്റെ ആദ്യ ദിവസം കളരി അഭ്യാസം പഠിച്ച അക്കരക്കാർക്ക് മാത്രമായിരുന്നു അമ്പലത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത് .
ആദ്യ ദിവസമാണ് അമ്പല മുറ്റത്ത് തിരക്ക് കൂടുതൽ കാണുക .
പല സ്ഥലത്ത് നിന്നും പല പല ഉയർന്ന ആളുകൾ അമ്പലത്തിൽ ഉത്സവത്തിന് എത്തുന്നത് ആദ്യ ദിവസമായിരുന്നു .
ആദ്യ ദിവസം ഉത്സവ പറമ്പിൽ കടകളും മറ്റും ഉണ്ടായിരിക്കുന്നതല്ല .
കളരി പയറ്റിൽ ജയിക്കുന്ന കരക്കാർ ആയിരിക്കും ഉത്സവ പറമ്പിലെ കടക്കാരെ തീരുമാനിക്കുന്നതും കമ്മറ്റി ഭാരവാഹികളും .
അതാത് കരയിലെ ആ വർഷത്തെ ഏറ്റവും പ്രകൽപനായ കളരിക്കാരനെ കരക്കാര് തമ്മിൽ തിരഞ്ഞെടുക്കലാണ് പതിവ് .
ചിലപ്പോൾ അത് രണ്ട് പെണ്ണുങ്ങൾ തമ്മിലായിരിക്കാം .
ചിലപ്പോൾ രണ്ട് ആണുങ്ങൾ തമ്മിലും ചിലപ്പോൾ ആണും പെണ്ണും തമ്മിലുമാകാം