വരദൻ പണ്ട് മുതലെ കളരി പഠിച്ചിട്ടുണ്ടെങ്കിലും പോരിനിറങ്ങുത് ആദ്യമായിട്ടായിരുന്നു .
പ്രീതിയാണെങ്കിൽ കളരി പഠിത്തം പൂർത്തിയാക്കിയ ശേഷം ആദ്യത്തെ കന്നിയങ്കവും .
അതും തൻ്റെ അച്ചനേക്കാൾ പ്രായം ചെന്ന ദേവി തമ്പുരാട്ടിയുടെ വേളിക്കാരനുമായിട്ട് .
അതിൻ്റെയൊരു പേടി ആ കൊച്ചു പെൺകുട്ടിക്കുണ്ടെങ്കിലും ഇക്കുറിയെങ്കിലും തൻ്റെ മുത്തഛനായ കിട്ടു മുപ്പൻ്റെയും അക്കരയുടേയും മാനം രക്ഷിക്കണം എന്നതു മാത്രമായിരുന്നു അവളുടെ മനസിൽ .
ആദ്യം തട്ടിൽ കയറിയത് വരദനായിരുന്നു .
കസവ് മുണ്ട് കൊണ്ട് താറുടുത്ത് പൂണൂല് ഊരി വെച്ച് ഗോപി കുറിയും ചാർത്തി കൊത്ത് കൂടാൻ നിൽക്കുന്ന ചാത്തൻ പൂവനെ പോലെ വരദൻ തട്ടിൽ വന്ന് നിന്നു .
മുന്നിലത്തെ ചെയറിൽ ഇരുന്നു കൊണ്ട് തമ്പുരാട്ടി വരദന് വേണ്ട നിർദേശങ്ങക്കായ് കൈകൾ കൊണ്ട് ആഗ്യം കാണിച്ച് കൊടുത്തും മന്ദഹാസം പൊഴിച്ചും ഞാനെന്ന ഭാവത്തിൽ രാജ പ്രൗഡിയോടെ കസേരയിൽ കാലിന് മുകളിൽ കാല് കയറ്റി വെച്ചിരിക്കുന്നുണ്ടായിരുന്നു .
മുല്ല പൂവും വട്ടത്തിൽ ചൂടി മുടി വട്ടത്തിൽ കെട്ടിവെച്ച് സെറ്റ് സാരിയുമുടുത്ത് തമ്പുരാട്ടിയുടെ ആ ഇരിപ്പ് ഒരു രാജ്ഞിയെ പോലെ തോന്നിക്കും വിധമായിരുന്നു .
എന്നാലും ഇക്കുറി എല്ലാവരുടേയും നോട്ടം മുഴുവനും കളരി തട്ടിലേക്കായിരുന്നു .
ഒരാണും ഒരു പെണ്ണും അതും പ്രായ വെത്യാസമുള്ള രണ്ട് പേർ തമ്മിൽ കൊത്തു കൂടാൻ പോകുന്നു .
കളരി മത്സരത്തിന് അങ്ങനേയും ആ നാട്ടിൽ ചിലർ പറയാറുണ്ടായിരുന്നു .
വരദൻ കൊത്തു കൂടാൻ തയാറായി തട്ടിൽ നിലയുറപ്പിച്ചതും അതാ വരുന്നു പ്രീതി.