കളരിയിൽ ഒരേ ഒരു ആയുധമെ ഉപയോഗിക്കാവു എന്ന നിയമം ഉണ്ടായിരുന്നു അന്ന് .
അറ്റത്ത് ഇരുമ്പ് വളയം പിടിപ്പിച്ച മുളകൊണ്ടുള്ള ദണ്ഡ് മാത്രം .
കളരിക്കിടെ മുള താഴേ പോയാൽ എതിരാളിയെ കൈ കൊണ്ട് നേരിട്ട് വീണ്ടും പറ്റിയാൽ താഴേ പോയ മുള കയ്യിൽ തിരിച്ചെടുക്കാം .
ചോര വാർന്നോ മർമത്ത് അടിയോ കുത്തോ ഏറ്റോ ഒരാളുടെ ബോധം പോവുകയോ അല്ലെങ്കിൽ സ്വയം തോൽവി ഏറ്റ് വാങ്ങി ഒരാൾ കളരി തട്ടിൽ നിന്നും ഇറങ്ങി ഓടുകയോ അതുമല്ലെങ്കിൽ എതിരാളിയുടെ കാല് പിടിച്ച ശേഷം തന്ത വിരൽ വായിലാക്കി ചപ്പി കൊടുത്ത ശേഷം സ്വയം മലർന്ന് കളരി മുറ്റത്ത് കിടക്കുകയോ ചെയ്യുക .
ഇതാണ് കളരിയിൽ സ്വയം തോൽവി വരിക്കുന്ന രീതി .
ഒരാൾ തോറ്റ് മലർന്ന് കിടന്നാൽ മറ്റേയാൾ കിടക്കുന്ന ആളുടെ നെഞ്ചത്ത് ചവിട്ടി മുള പൊക്കിപ്പിടിച്ച് അൽപ നേരം നിൽക്കും .
ശേഷം അവർക്ക് എന്ത് തോന്നുന്നോ അത് തോറ്റയാളോട് ചെയ്യാം .
നെഞ്ചിൽ ചവിട്ടി ചോര തുപ്പിക്കുകയോ കാലോ കയ്യോ തല്ലി ഓടിക്കുകയോ മറ്റേതെങ്കിലും ഭാഗത്ത് ക്ഷതം വരുത്തി വീണ് കിടക്കുന്നയാളെ അംഗവൈകല്യം ഏൽപ്പിക്കുകയോ ചെയ്യാം .
ക്ഷതം ഒന്നും ഏൽപിക്കാതെ വെറുതെ വിടുന്നതിനും പ്രശ്നമില്ലായിരുന്നു .
ഏറ്റവും കൂടുതൽ ആളുകളെ അതും പുരുഷൻമാരെ ക്ഷതം ഏൽപിച്ചതും അംഗവൈകല്യം വരുത്തിയതും ദേവി തമ്പുരാട്ടിയായിരുന്നു .
അങ്ങനെ കളരി മുറ്റത്ത് ചാവേറുകളുടെ പേര് വിളിച്ച് ഓരോരുത്തരെയായി നാല് സൈഡും വടം കെട്ടിയ തട്ടിലേക്ക് ആനയിച്ച് വിളിച്ചു .
രണ്ടു പേരുടെയും കന്നിയങ്കമായിരുന്നു അവിടെ അരങ്ങേറിയത് .