അങ്ങിനെ, രവിയുടെ കൂട്ടിരിപ്പ് ആരംഭിച്ചു. രാവിലെ എഴുന്നേറ്റാൽ ദിനചര്യയ്ക്ക് ശേഷം പ്രാതൽ. പിന്നെ ഉറക്കം. പിന്നെ ഭക്ഷണം. വീണ്ടും വിശ്രമം. വൈകീട്ട് ഒരു നടത്തം. തിരികെ വരുമ്പോൾ അമ്പലത്തിൽ പോകുന്ന സഹോദരിമാരെ കൂടെ കൂട്ടും. രവി സേവനം ഏറ്റെടുത്തതിന്റെ അഞ്ചാം ദിനം. മൂത്ത ആളെ അവരുടെ സഹോദരൻ വന്ന് കൊണ്ടുപോയി. വീട്ടിൽ രവിയും അനുജത്തി – സതിയും – തനിച്ചായി.
അന്ന് രാത്രി ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോഴേക്കും ശക്തമായ കാറ്റും ഇടിയും പിന്നാലെ മഴയും! തുടർന്ന് കരണ്ടും പോയി. മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെട്ടത്തിൽ ഒരുവിധം ഭക്ഷണം കഴിച്ച്, പാത്രങ്ങൾ കഴുകി, അടുക്കള തുടച്ചിരിക്കുമ്പോൾ സതിക്ക് പ്രകൃതിയുടെ വിളി വന്നു. രാത്രിയിൽ അസാധാരണമായ ആസ്വസ്ഥതയിൽ സതിക്ക് കക്കൂസിൽ പോയേ ഒക്കൂ.
വീട്ടിൽനിന്നും പത്ത് പതിനഞ്ച് മീറ്റർ ദൂരത്തിലുള്ള കക്കൂസ്സിലേക്ക് സതിക്ക് ഒറ്റയ്ക്ക് പോകുവാൻ പേടിയുണ്ടായിരുന്നു. ചേച്ചി ഉണ്ടായിരുന്നുവെങ്കിൽ അവരെ കൂട്ടാമായിരുന്നു. ഈ അവസ്ഥയിൽ എന്തായാലും രവിയെ കൂട്ടുപിടിക്കണം. നാണിച്ചിട്ട് എന്ത് കാര്യം?
“രവി… എനിക്ക് കക്കൂസിൽ പോകണം… ഒന്ന് കൂടെ വരുമോ?” അൽപ്പം നാണിച്ച് സതി ചോദിച്ചു.
“അതിനെന്താ…” രവിക്ക് നൂറുവട്ടം സമ്മതം. വിളക്കെടുത്ത് കതകടയ്ക്കാൻ തുനിഞ്ഞ സതിയെ രവി തടഞ്ഞിട്ട് കൈവശമുള്ള ടോർച്ച് അടിച്ചുകാണിച്ചു.
“ഇത് നടക്കാനല്ലേ സഹായിക്കൂ… അകത്ത് വെട്ടം കിട്ടില്ലല്ലോ…” സതിക്ക് സംശയം.
“അതൊക്കെ ഞാൻ നോക്കിക്കൊള്ളാം..” രവി പറഞ്ഞു.