“എന്റെ വിശപ്പൊക്കെ എപ്പോഴേ അസ്തമിച്ചു. ഇപ്പോൾ മനസ്സിൽ ഒരുതരം മരവിപ്പ് മാത്രം… ” പൊന്നമ്മ തിരിഞ്ഞ് കിടന്ന് രവിയെ നോക്കി.
“എന്നാൽ പിന്നെ ഉറങ്ങിയാലോ? നേരം കുറേയായില്ലേ?”
“ഇനി ഇന്ന് ഉറങ്ങണോ… സത്യത്തിൽ എനിക്ക് ഉറക്കം വരുന്നില്ല… മനസ്സിൽ ആ ദുഷ്ടന്റെ മുഖം ഇടയ്ക്കിടെ വരുന്നു… ” പൊന്നമ്മ പറഞ്ഞു.
“എന്നാപ്പിന്നെ നമുക്ക് മിണ്ടീം പറഞ്ഞും ഇരിക്കാം.. ല്ലേ…”
“അത് കിടന്നിട്ടും ആയിക്കൂടെ…” പൊന്നമ്മ നിരങ്ങിക്കിടന്ന് രവിക്ക് സ്ഥലമൊരുക്കി.
“ഞാൻ താഴെ കിടന്നോളം….” രവി ഭവ്യതയോടെ പറഞ്ഞു.
“അത്രയ്ക്ക് അന്യയായി തോന്നിയോ എന്നെ…” വാക്കുകളിൽ പരിഭവം.
“എങ്കിലും… ഒരാണും പെണ്ണും… ഒരേ കട്ടിലിൽ..വെടിമരുന്നും തീയും ഒരുമിച്ചാൽ…. അവസാനം…” രവി മുഴുമിച്ചില്ല.
“ഒരു വേഴ്ച… അതായിരിക്കും അവസാനം സംഭവിക്കുക… എനിക്ക് അതിൽ എതിർപ്പ് ഇല്ലെങ്കിലോ? നിങ്ങൾക്ക് സങ്കോചം ഉണ്ടോ..?”
“എനിക്കോ.. എന്തിന്?? ” രവി കട്ടിലിൽ ചാഞ്ഞു. പൊന്നമ്മ ഒന്നുകൂടി ഒതുങ്ങിക്കൊടുത്തു.
“പിന്നേയ്… എന്നെ ഒരു പതിവ്രതയായിട്ടൊന്നും കാണേണ്ട.. ജീവിതത്തിൽ ഒന്നിക്കുമെന്ന് കരുതിയ ഒരുവന് നല്ലപ്രായത്തിൽ പലവട്ടം കീഴടങ്ങിയിട്ടുണ്ട്… പക്ഷെ ആവശ്യം കഴിഞ്ഞ് അവൻ എന്നെ ഭേഷായി കൈയ്യൊഴിഞ്ഞു… പിന്നെ മനസ്സിന് ഇണങ്ങിയ ഒന്നുരണ്ട് ആളുകൾ എന്റെ രുചി അറിഞ്ഞിട്ടുണ്ട്.
ഇന്ന്, ഈ വെളുപ്പിന് എനിക്ക് നിങ്ങളുടെ നെഞ്ചിലെ ചൂട് അറിയണം. എന്റെ കലങ്ങിയ മനസ്സിനെ നേരെയാക്കാൻ നിങ്ങൾക്ക് കഴിയും…” പൊന്നമ്മ കറകളഞ്ഞ പെണ്ണായി. അവരുടെ സത്യസന്ധതയെ രവി മാനിച്ചു.