“ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി…” ഒരു ഇടവേളയ്ക്ക് ശേഷം രവി പറഞ്ഞു.
“നിങ്ങൾ എന്നെ കണ്ടില്ലായിരുന്നുവെങ്കിൽ ഇതിനകം ഞാൻ ഈ ലോകത്തോട് വിടപറഞ്ഞേനെ അല്ലേ…” അവർ വീണ്ടും ചിരിച്ചു.
“മാൻ പ്രൊപോസസ്… ഗോഡ് ഡിസ്പോസ്സസ്… എന്റെ കണക്കുകൂട്ടൽ പിഴപ്പിച്ച ദുഷ്ടൻ…” അവർ രവിയുടെ കൈയ്യിൽ നുള്ളി.
“എന്റെ താമസഥലത്തേക്ക് വരുന്നോ..” രവിയുടെ ചോദ്യം. അതിനുത്തരമായി അവർ തലയാട്ടി.
“എങ്കിൽ വരൂ…” രവി എഴുന്നേറ്റു.
“ഇവിടെനിന്നും ടൗണിലേക്ക് ഒരു എളുപ്പവഴിയുണ്ട്. അതിലൂടെ പോകാം…”
അവർ നിർദ്ദേശിച്ച വഴിയിലൂടെ രവി
നടന്നു. അല്ലെങ്കിലും അപരിചിതർ ആയ ഒരു സ്ത്രീയും പുരുഷനും ഈ അസമയത് നടന്ന് പോകുന്നത് കണ്ടാൽ ആർക്കും സംശയിക്കാം. ഇവിടെ സ്ത്രീയുടെ അസാധാരണമായ വസ്ത്രധാരണം – എന്ത് പറഞ്ഞാലും ആരും
വിശ്വസിക്കില്ല. അതുകൊണ്ട് ഊടുവഴിയാണ് നല്ലത്. രവി മനസ്സിൽ പറഞ്ഞു.
ചന്ദ്രന്റെ നേരിയ നിലാവിൽ ഇരുവരും നടക്കാൻ തുടങ്ങി. സ്ത്രീയുടെ പേര് പൊന്നമ്മയെന്നും ഒരു ചെറിയ അഗതി മന്ദിരം നടത്തുന്നുവെന്നും വയസ്സ് നാൽപ്പതിനടുത്തുവെന്നും വിവാഹം കഴിച്ചിട്ടില്ലെന്നുമൊക്കെ വാ തോരാതെ പൊന്നമ്മ രവിയോട് പറഞ്ഞു. സംസാരത്തിനിടയിൽ രവി അവരറിയാതെ അവരുടെ അഴകളവ് കണ്ണുകളാൽ ഉഴിഞ്ഞെടുത്തു.
ശരാശരി ഉയരവും തടിയും. വെളുപ്പല്ലെങ്കിലും കറുപ്പല്ലാത്ത ശരീരം. വട്ടമുഖം. അൽപ്പം പരന്ന മൂക്ക്. ബ്ലൗസ്സിൽ കൂർത്ത്, നിറഞ്ഞ മാറിടം. ഒറ്റമുണ്ടിൽ അവരുടെ ഒതുങ്ങിയ അരക്കെട്ട്
അതിമനോഹരം. പൊക്കിൾ മുണ്ടിനുള്ളിൽ ആണെങ്കിലും അടിയിൽ ഒന്നരയാണെന്ന് ഉറപ്പ്. ചെരുപ്പ് ഇല്ലെങ്കിലും ഉറച്ച കാൽവെപ്പിലുള്ള അവരുടെ നടത്തം ആകർഷകം.