“അവൻ എന്റെയും കൂടി മകൻ അല്ലെ, എനിക്ക് അവനെ ഒന്ന് കാണാൻ കൊതി ആയത് കൊണ്ടായിരുന്നു. അവന് ഒന്ന് ഫോൺ കൊടുക്കുമോ, അവന്റെ കരച്ചിൽ കേൾക്കാൻ വയ്യ… അത് കഴിഞ്ഞ പിന്നെ ഞാൻ വിളിക്കില്ല” വീങ്ങി കൊണ്ട് ത്രിവേണി പറഞ്ഞു.
അവൾ പറഞ്ഞ് തീരും മുന്നേ അയാൾ ഫോൺ വെച്ചിരുന്നു. അവൾ പിന്നെയും പിന്നെയും തിരിച്ച് വിളിച്ചെങ്കിലും കാൾ ബിസി ആണ് എന്നായിരുന്നു പറയുന്നത്. മുഖം മൂടി കൊണ്ട് അവൾ നിലത്ത് ഇരുന്ന് ഉറക്കെ കരഞ്ഞു. ലോഹിത് അവളുടെ അടുത്തേക്ക് പോയി അവളെ സമാധാനിപ്പിക്കാൻ ശ്രേമിച്ചു, അവളെ പിടിച്ച് മെല്ലെ സോഫയിൽ കൊണ്ടുപോയി ഇരിത്തിച്ചു. പക്ഷെ അവളോട് എന്ത് പറയണം എന്ന് ലോഹിതിന് ഒരു പിടിയും ഉണ്ടായിരുന്നില്ല, അതുകൊണ്ട് അവളുടെ അടുത്തായി സോഫയുടെ താഴെ അവൻ ഇരുന്ന്. വിറക്കുന്ന കൈകളുമായി സോഫയുടെ അടുത്ത് വെച്ചിരുന്ന സിഗരറ്റും ലൈറ്ററും അവൾ എടുത്ത് കത്തിച്ചു. കുറച്ച് നേരം ഉള്ള മൗനത്തിന് ശേഷം…
“ഞാൻ വേണം എന്ന് വെച്ച് ചെയ്തത് ആണോ, ഇതൊക്കെ മുന്നേ അറിയാമായിരുനെകിൽ ഞാൻ ഞാൻ ഇങ്ങനെ ഒക്കെ ചെയ്യോ… എന്നിട്ട് അയാൾ എന്നെ…” എന്നും പറഞ്ഞ് ത്രിവേണി ഒരു പഫ് കൂടി എടുത്ത ശേഷം ആ സിഗരറ്റ് വെളിച്ചെറിഞ്ഞു. ഒന്നും നിടാതെ അവൾ പറയുന്നത് ഒക്കെ കേട്ട് അവൻ അവിടെ ഇരുന്നു. അവൻ വേഗം തന്നെ ഫോൺ എടുത്ത് ഹൃതിക്കിന് വിളിച്ച് പെട്ടന് ഇങ്ങോട്ടേക്ക് വരാൻ പറഞ്ഞു. കോളേജിൽ നിന്നും അതികം ദൂരം ഇല്ലാത്തത് കൊണ്ട് തന്നെ അവർ പെട്ടന് അവിടെ എത്തി.
“എന്താടാ, ഇവൾക്ക് ഇത് എന്ത് പറ്റി” കേറി വന്നതും തലയിൽ കൈ വെച്ച് ഇരിക്കുന്ന ത്രിവേണിയെ കണ്ട ഹൃതിക് ചോദിച്ചു.