അവിടെ ആര് എന്ത് പറയുന്നു എന്ത് കരുതുന്നു എന്നത് എനിക്ക് പ്രശ്നമല്ല നിങ്ങളും ദേവിയമ്മയും ബിച്ചുഏട്ടനും എന്നെ പറ്റി എന്തെങ്കിലും മോശമായി കരുതിയാലേ എനിക്ക് പ്രശ്നമുള്ളൂ ഏതോ നായ കുരചെന്നുകരുതി നമുക്കെന്ത് പറ്റാനാ… നിങ്ങളാരെ മുന്നിലും താഴെണ്ട അത് ഏട്ടനും എനിക്കും ദേവിമ്മക്കും ആർക്കും ഇഷ്ടമല്ല…
മുന്നിൽ നിന്ന് പറയുന്നവളേ ചേർത്തുനിർത്തി
സത്യമായും ഇനി എന്റെ മോളെപ്പറ്റി ആരും എന്തിനെങ്കിലും കുറവുള്ളവൾ എന്ന് കേൾക്കയോ കേൾക്കാതെയോ പറയില്ല…
അവളെ വിട്ട് ചായയും എടുത്ത് സാവിത്രി ചേച്ചിയെ വിളിച്ചു പുറത്തേക്കിറങ്ങി
ചേച്ചീ… സോറി…
നീ അത് വിടെടാ… അങ്ങേരുടെ സ്വഭാവം ആദ്യം മുതലേ ഞങ്ങൾക്കറിയുന്നതല്ലേ…
പേഴ്‌സ് എടുത്ത് എടിഎം കാർഡ് ചേച്ചിക്ക് നേരെ നീട്ടി
എന്തിനാ… അതിന്റെ ഒന്നും ആവശ്യമില്ല…
ആവശ്യമുണ്ട്… ചേച്ചി എന്നെ ആങ്ങള ആയല്ലേ കാണുന്നെ…
അതേ…
എങ്കി അവളെന്റെ മരുമകളല്ലേ… എന്റെ മരുമോളുടെ കല്യാണതിന് ഒരു കുറവും വരരുത് എന്നെനിക്ക് നിർബന്ധമുണ്ട്…
ചേച്ചിയുടെ കൈ പിടിച്ചു കാർഡ് കൈയിൽ വെച്ചുകൊടുത്തു
പത്തെ പത്താണ് പിൻ നമ്പർ എന്താവശ്യമുണ്ടെങ്കിലും അതിൽ നിന്ന് പൈസ എടുത്തോ…
എടാ അത്…
ബിച്ചു എന്നെ അച്ഛന്റെ സ്ഥാനതാണ് കാണുന്നത് അപ്പൊ അവൻ കെട്ടിയാൽ അവൾക്കും ഞാൻ അച്ഛന്റെ സ്ഥാനത്താണ് അതുകൊണ്ട് പറയുകയാ… ഒന്നിനും ഒരു കുറവും വരരുത് ഇനി ഒരാളും ധർമ കല്യാണം എന്നും പറയരുത്… നിങ്ങൾ എടുത്ത സ്വർണം എത്രയുണ്ട്…
എല്ലാം കൂടെ മുപ്പത്തി അഞ്ച് പവൻ വരും…