“പൂവീ…”
പനി ഭേദമായി നവോന്മേഷം വീണ്ടെടുത്ത മകളെ പ്രണയത്തോടെ, ഒരു കാമുകൻ്റെ വികാര പാരവശ്യത്തോടെ ഇടറി ചിലമ്പിച്ചു പോയ സ്വരത്തിൽ ഉപ്പ വിളിച്ചു.
ഷഹാന ഒരു നിമിഷത്തേക്ക് മുഖം തിരിച്ചു. ഉപ്പയുടെ സ്വരത്തിലെ ഇടർച്ചയും ആ കണ്ണുകളിലെ പ്രണയവും അവൾക്ക് അപരിചിതമായിരുന്നില്ല. അവൾ സീറ്റിൽ നിന്ന് ഏന്തി വലിഞ്ഞ് ഉപ്പയുടെ കവിളിൽ ചുംബിച്ചു. കോണ്ടസ്സക്ക് സീറ്റ് ബെൽറ്റ് ഇല്ലാത്തത് ഷഹാനക്ക് സൗകര്യമായി.
“…ഇയ്യ് പറഞ്ഞത് ശരിയാ. വാപ്പ ഗൾഫിലായന്ന് വാങ്ങീതാ ഇത്. നാട്ടില് വരുമ്പോ അങ്ങട്ടും ഇങ്ങട്ടൊക്കെ പോവാലോന്നും പറഞ്ഞ്. ന്നിട്ടെന്താ… വാങ്ങി അധികം കഴിയണേന് മുന്നേ വാപ്പേം ഇക്കാക്കേം പള്ളിപ്പറമ്പിലെത്തി. കൊറേക്കാലം പിന്നെ ഇതാരും എടുത്തില്ല. ചന്ദ്രൻ ഒരീസം തറവാട്ടില് വന്നപ്പോ വണ്ടി പൊടി പിടിച്ച് കെടക്കണത് കണ്ടു. അന്ന് തൊട്ട് ഓടാൻ തൊടങ്ങീതാ ഇത്. ഞാനും ചന്ദ്രനും ദേവഗിരിയിലായന്ന് ഇതും കൊണ്ട് എവടെ ഒക്കെ പോയിട്ടുണ്ടൂന്ന് അറിയോ? അൻ്റെ ഉമ്മാനേം കൊണ്ടും കൊറേ കറങ്ങീട്ടുണ്ട്. നിക്കാഹിന് മുന്നെ കോഴിക്കോട് പോകാത്ത സ്ഥലല്ല. ഞങ്ങള് വൈന്നാരം പൂക്കോട്ടൂര് കുന്നിൻ്റെ മേലെ ഒക്കെ പോയി നിക്കും…”
“ഉപ്പാൻ്റേം ഉമ്മാൻ്റേം പ്രേമത്തിന് കൂടണ്ടേന്നതേന്നുല്ലേ ഈ കാറ്”?
ഷഹാന ഒരു തരം കുസൃതി ചിരിയോടെ ഉപ്പയുടെ തുടയിൽ നുള്ളി.
“…സഫിയേം കൂടെ പോയതോടെ ഇതാരും എടുക്കാതെയായി. വാപ്പ വാങ്ങിയതല്ലേന്നും പറഞ്ഞ് സലീം എടക്ക് കൊണ്ടോയി നന്നാക്കി കൊണ്ട് വന്ന് വെക്കും. പിന്നെ ഇയ്യ് ഇതും കൊണ്ടോരോടത്ത് പോവാൻ തൊടങ്ങിയപ്പോ ഇതൻ്റെ കയ്യിലും ആയി”