കണ്ണുകൾ തുറിച്ചു കൈകാലുകൾ വില്ലിച്ചു പതിയെ ചലനം നഷ്ടപ്പെട്ട് കിടന്ന കാലിയാനിൽ നിന്നും മാഹീന്ദറും കൂട്ടാളികളും പിടിവിട്ടു
മാഹീന്ദർ : തീർന്നു ഭായ്…
അഫി അയാളുടെ പൾസ് നോക്കി
അഫി : മ്മ്…
ബിച്ചു : (അയാളുടെ തുറിച്ചക്കണ്ണുകൾ കൈയാൽ അടച്ചു മഹീന്ദറിനെ നോക്കി) ജോലിക്കാരെല്ലാം എവിടെയാ…
മഹേന്ദർ : സെക്യൂരിറ്റി മുതൽ തോട്ടക്കാരി വരെ എല്ലാരും അകത്തെ മുറിയിലാണ്…
ആരും അറിയാതെ പോലും ഒരക്ഷരം പുറത്ത് പറയരുത്…
മഹേന്ദർ : ഇല്ല ഭായ്… നിങ്ങൾ വന്നത് അവർക്കറിയില്ല… ഇനി അന്വേഷണം വന്നാലും ഞങ്ങൾ വന്നത് പറയാൻ പോലും ഒരു കുട്ടി വാ തുറക്കില്ല…
മ്മ്… ഗണും പിസ്റ്റലും ഒന്നുമിനി വേണ്ട എല്ലാം വണ്ടിയിലുണ്ട്…
തിരികെ വീട്ടിലെത്തുമ്പോ എല്ലാരും പുറത്ത് തന്നെ നോക്കിയിരിപ്പുണ്ട്
അച്ഛൻ : എവിടെ പോയിരുന്നു കാണാതായപ്പോ തിരക്കിവരാനിരിക്കുകയായിരുന്നു…
ബിച്ചു : പോയ വഴിതെറ്റി കുറച്ച് ചുറ്റിപ്പോയി…
അച്ഛൻ : ഞങ്ങളാരെലും വരില്ലായിരുന്നോ…
അതൊന്നും സാരമില്ലെന്നേ…
അഫി ഉറങ്ങികിടക്കുന്ന പ്രിയയുടെ കവിളിൽ ഒഴിൻമെന്റ് തേച്ചുകൊടുത്തു
അമ്മ : ഡോക്ടറവിടെ ഉണ്ടായിരുന്നോ…
അറിയില്ല ഞങ്ങൾ മെഡിക്കൽ ഷോപ്പിൽ മാത്രമേ കയറിയുള്ളൂ… എന്തേ എന്തെങ്കിലും പ്രശ്നമുണ്ടോ… ഉണ്ടെകിൽ അവളോട് പറഞ്ഞോ അവൾ ഡോക്ടറാണ്…
അച്ഛൻ : ഡോക്ടറോ…
ബിച്ചു : എല്ലൊടിക്കുന്ന വല്ല്യ ഡോക്ടറാ…
അവൻ കളിയാക്കികൊണ്ട് പറഞ്ഞതും
അഫി : ഡാ…
ബിച്ചു : എന്റമ്മോ… ഞാനൊന്നും പറഞ്ഞില്ല…
അവള് ഓർത്തോ സർജൻ ആണ്…