ശിവരാമൻ ചിരിയോടെ എഴുന്നേറ്റ്പോയി കൈ കഴുകി വന്നു.
“എന്തേലും വാങ്ങണോടീ… ?”
നടന്നുകൊണ്ട് അയാൾ ഭാര്യയോട് ചോദിച്ചു.
“കുറച്ച്മീൻ വാങ്ങിച്ചോ… കുറച്ച് ചായപ്പൊടീം…”
വാതിൽക്കൽ വരെ കൂട്ട് ചെന്ന് സരോജിനി ഭർത്താവിനെ യാത്രയാക്കി.
ചായകുടി കഴിഞ്ഞ് ഗോപികയും,രജനിയും പുറത്തിറങ്ങി. വലിയ മരങ്ങൾ തണൽ വിരിച്ച തൊടിയിലൂടെ അവർ വെറുതേ നടന്നു.രജനിക്കിതൊക്കെ ഇഷ്ടമാണ്. ടൗണിനടുത്തായത് കൊണ്ട് അവളുടെ നാട്ടിലെ ഒരു വീട്ടിലും ഇങ്ങിനെ വിശാലമായ തൊടിയൊന്നുമില്ല. തൊട്ട് തൊട്ട് വീടുകളാണ്.ഇവിടെയാണേൽ വിളിച്ചാൽ കേൾക്കുന്ന ദൂരത്തൊന്നും ഒരു വീട് പോലുമില്ല.
തീർത്തും വിജനവും, നിശബ്ദവുമായ ഈ പരിസരം അവൾക്ക് വല്ലാതെയിഷ്ടമായി.
ഗോപികക്ക് പിന്നെ ഇതെന്നും കാണുന്നത് കൊണ്ട് ഒരു പുതുമയൊന്നുമില്ല. നാത്തൂന് വേണ്ടി അവൾ കൂടെ നടക്കുന്നൂന്ന് മാത്രം.രജനി എന്തൊക്കെയോ പറയുന്നുണ്ട്. ഗോപികമൂളുന്നുമുണ്ട്.
അവൾക്ക് വേറൊരു കാര്യമാണ് അറിയേണ്ടത്. അത് ചോദിക്കാൻ അവൾ പലവട്ടം ഒരുങ്ങിയതാണ്.
ചോദിക്കരുതെന്ന് ഇവൾ പറഞ്ഞതാണ്. പക്ഷേ, അറിയാഞ്ഞിട്ട് ഒരു കിരുകിരുപ്പ്.
ഈ പൂറിയാണേൽ അത് മാത്രം പറയുന്നില്ല.
നിലത്തേക്ക് ചാഞ്ഞ് കിടക്കുന്ന മാവിൻ കൊമ്പ് കണ്ട് ഗോപിക നിന്നു. പിന്നെ രജനിയെ അതിലേക്ക് പിടിച്ചിരുത്തി അടുത്തിരുന്നു.
“നീയെന്താടീ… ഈ തൊടി കാണിക്കാനാണോ എന്നെയും വിളിച്ചിങ്ങോട്ട് പോന്നത്… ?
ഇതൊക്കെ ഞാൻ പലവട്ടം കണ്ടതാ.. നീ വേറെന്തേലും പറ…”
“വേറെന്ത് പറയാൻ… നീ നോക്കെടീ.. എന്ത് ഭംഗിയാ ഈ പറമ്പൊക്കെ കാണാൻ…”