യമുന, മുരളിയുടെ നേരേ കുമ്പിട്ടു. പിന്നെ നിലത്ത് നിന്ന് ഒരു തലയിണയൊക്കെ എടുക്കുന്ന ലാഘവത്തോടെ മുരളിയെ പൊക്കിയെടുത്ത് മുറിയിലുണ്ടായിരുന്ന കസേരയിലേക്കിരുത്തി.
മുരളിയുടെ ശ്വാസം ഇപ്പഴും നോർമലായിട്ടില്ല.കസേരയിൽ അവൻ കൂനിക്കൂടിയാണ് ഇരിക്കുന്നത്. അസഹ്യമായ വേദനയാൽ അവന് നിവർന്നിരിക്കാൻ കഴിയുന്നില്ല.
മാത്രമല്ല, താൻ പിടിക്കപ്പെട്ടിരിക്കുന്നു എന്നതും അവനെ ഭയപ്പെടുത്തി.
മർമം നോക്കി കുത്ത് കിട്ടിയ അവന്റെ കയ്യും വളഞ്ഞാണിരിക്കുന്നത്. അതിന്റെ വിരലുകൾ പോലും അവന് അനക്കാനാവുന്നില്ല.
യമുന അവന്റെ മുന്നിലേക്ക് വന്ന് നിന്ന് അവന്റെ മുടിക്ക് പിടിച്ച് തലയുത്തി അവന്റെ മുഖത്തേക്ക് നോക്കി.
എവിടെയൊക്കെയോ കണ്ട ഒരു മുഖപരിചയം അവൾക്ക് തോന്നി.
ഈ നാട്ടുകാരൻ തന്നെയാണെന്ന് തോന്നുന്നു.
അടിവയറിലും, മുടി പിടിച്ച് വലിച്ചപ്പോഴുള്ള വേദനയിലും മുരളിയൊന്നലറി.
“എന്താടാ… വേദനയെടുക്കുന്നോ നിനക്ക്… ?
കള്ളൻമാർക്ക് ഇങ്ങിനെ വേദനയെടുക്കാൻ പാടുണ്ടോടാ…?”
യമുന പുഛത്തോടെ ചോദിച്ചു.
“നീ ആരാണ്… ? എവിടെയാണ് നിന്റെ വീട്… ?
അതൊക്കെ ഞാൻ പിന്നീട് ചോദിച്ചോളാം… അതിന് മുൻപ് വേറൊരു കാര്യം ചെയ്യാനുണ്ട്… “
അതും പറഞ്ഞ് യമുന സർവ്വ ശക്തിയും വലത് കയ്യിലേക്ക് സമാഹരിച്ച് ഒറ്റയടി…
മുരളിയുടെ കരണത്ത്തന്നെ…
“നീയെന്ത് വിചാരിച്ചെടാ നായേ… ?
എന്നെ തല്ലിയിട്ട് ഇവിടുന്നങ്ങ് ഇറങ്ങിപ്പോകാമെന്നോ… ?
എന്റെ നേരെ ആരും ഇത് വരെ കൈ പൊക്കിയിട്ടില്ല.ആരേലുംകൈ പൊക്കിയിട്ടുണ്ടേൽ അവരാരും ഇന്ന് ജീവിച്ചിരിപ്പില്ല.
ഞാൻ കോലോത്തെ തമ്പുരാട്ടിയാടാ… എന്നെയാ നീ അടിച്ചത്… അതിനുള്ള ശിക്ഷയെന്താണെന്ന് നിനക്കറിയോ..? മരണം… “