ചേച്ചി അടുത്തുള്ള ഒരു തുണിക്കടയിൽ സെയിൽസ് ഗേളായി ജോലിക്ക് പോയിത്തുടങ്ങി, ഇനിയുള്ള കാലം തന്റെ കുഞ്ഞിന് വേണ്ടി ജീവിക്കണം എന്ന തീരുമാനത്തോടെ..
അങ്ങനെ ദിവസങ്ങളും, ആഴ്ച്ചകളും, മാസങ്ങളും, വർഷങ്ങളും, ആർക്കുവേണ്ടിയും കാത്തുനിൽക്കത്തെ കൈ വാണം വിട്ടതുപോലെ മുന്നോട്ട് പോയികൊണ്ടേ ഇരുന്നു.
അങ്ങനെ ഇരിക്കെയാണ് കൃപയേച്ചിയുടെ ജീവിതത്തിലേക്ക് ആ ഭാഗ്യം കടന്ന് വന്നത്… ‘ഷാർജയിൽ ഒരു ജോലി, ഷാർജയിലെ ഒരു വലിയ ഹോസ്പിറ്റലിൽ ക്ലീനിങ്ങ് സെക്ഷനിലേക്ക് ഒരു വേക്കൻസി’ അതായിരുന്നു ചേച്ചിയുടെ ജീവിതത്തിലേക്ക് വന്ന ആ ഭാഗ്യം, കൃപയേച്ചിയുടെ അമ്മ അജിതയാണ് ആ ഭാഗ്യം ചേച്ചിയുടെ മുന്നിൽ തെളിയാൻ കാരണമായത്. “എത്രയും പെട്ടന്ന് ഇവിടുന്ന് പോയി രക്ഷപെടാൻ നോക്ക്” എന്നായിരുന്നു കൃപയേച്ചിയെക്കുറിച്ചും ചേച്ചിയുടെ ജീവിത കഷ്‌ടപ്പാടുകളെക്കുറിച്ചും അറിയാവുന്ന ചേച്ചിയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അഭിപ്രയം.
എല്ലാരും പറയുന്നത് കേട്ടപ്പോൾ അതുതന്നെയാണ് ശെരി എന്ന് ചേച്ചിക്കും തോന്നി.. അനുമോളെ വിട്ട്പിരിയുന്നതിന്റെ വിഷമം മാത്രമായിരുന്നു ചേച്ചിയുടെ മനസ്സ് മുഴുവൻ, മറ്റൊന്നിനെക്കുറിച്ചും ചേച്ചി ചിന്തിച്ചിരുന്നില്ല.. അനുമോളുടെ മുൻപോട്ടുള്ള പഠിപ്പ്, മുന്നോട്ടുള്ള ജീവിതം, പഠിപ്പ് കഴിഞ്ഞ് മകളുടെ കല്യാണം… എന്നങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ ചേച്ചിയുടെ ചിന്തകളിലൂടെ മിന്നി മറഞ്ഞപ്പോൾ എല്ലാവരും പറയുന്നതുപോലെ ഈ ജോലിക്ക് പോകുന്നതാണ് എന്തുകൊണ്ടും നല്ലത് എന്ന് ചേച്ചിക്കും തോന്നി.. അങ്ങനെ ഷാർജക്ക് പോകാൻ തന്നെ ചേച്ചിയും തീരുമാനിച്ചു.