പാവയ്ക്കായ്ക്കുപോലും ഇത്രയും കയ്പ്പുകാണില്ല…
ഇതൊക്കെയിവറ്റകള് എവിടെന്നു തപ്പിക്കൊണ്ടുവരുന്നോ ആവോ..??
തുപ്പിയാൽ നാറുമെന്നുള്ളൊറ്റകാരണം കൊണ്ടതിറക്കിയശേഷം
ഉമിനീരുപോലും കുടിച്ചിറക്കാതെ ഞാൻ മീനാക്ഷിയെനോക്കി;
“”…ഇതാണോടീ നീ കയ്പ്പെന്നു പറഞ്ഞേ..?? ഇതിനെയൊക്കെ കയ്പ്പെന്നുപറഞ്ഞാൽ ഒർജിനൽകയ്പ്പിനെ നീയെന്തോപറയും..??”””_ ഉളുപ്പെന്നുപറയുന്ന മൂന്നാലക്ഷരം രക്തത്തിൽചാലിയ്ക്കാതെ ജന്മംതന്ന തന്തയെ മനസ്സിൽനമിച്ചുകൊണ്ടു ഞാൻ നിന്നങ്ങുചിതറി…
കുടിച്ചശേഷമൊരു ഭാവമാറ്റവുമില്ലാതുള്ളെന്റെ നിൽപ്പും ആ ഡയലോഗുമെല്ലാം കൂടിയായപ്പോൾ മീനാക്ഷിയ്ക്കൽഭുതം…
എന്നെയത്രയും ചൊറിഞ്ഞ് എന്നെക്കൊണ്ടതു കുടിപ്പിച്ചിട്ട് എനിയ്ക്കൊരു കുലുക്കവുമില്ലെന്നുകണ്ട ജാള്യതയിൽ;
“”…എനിയ്ക്കുറക്കം വരണൂ..!!”””_ ന്നുംപറഞ്ഞവൾ തിരിഞ്ഞുകിടന്ന് പുതപ്പെടുത്തു തലവഴിയേമൂടി…
അതുകണ്ടതും അമ്മയുംചേച്ചിയുംകൂടി ഒറ്റച്ചിരി…
കൂടെചിരിച്ചാൽ ചിലപ്പോൾ തുപ്പലുള്ളിലേയ്ക്കിറങ്ങിയാലോന്നുള്ള പേടികൊണ്ടുമാത്രം ഞാനതിനു മുതിരാതെ പുറത്തേയ്ക്കുനടന്നു, വല്ല പാറയുംകണ്ടാൽ നാവുകൊണ്ടിട്ടുരയ്ക്കണമെന്ന ചിന്തയോടെ…
അങ്ങനെ വീട്ടിന്റെ മുറ്റത്തേയ്ക്കിറങ്ങിയ ഞാൻ കിണറ്റിന്റെവശം പിടിച്ചുനിന്നാഞ്ഞു തുപ്പാൻതുടങ്ങി…
എന്നാൽ തുപ്പുംതോറും കയ്പ്പുകൂടിയതല്ലാതെ വേറൊരു പ്രയോജനവുംകണ്ടില്ല…
അപ്പോഴാണ്;
“”…അതേ… കയ്ച്ചിട്ട് കിണറ്റിൽചാടാനാണോ പ്ലാൻ..??”””_ ന്നൊരു ചോദ്യംകേൾക്കുന്നത്…
വെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ ആരതിയേച്ചിയാണ്…