വണ്ടിയിൽ കയറുന്നതിനുമുന്നേയും ഒരിയ്ക്കൽക്കൂടി തിരിഞ്ഞുനിന്നവർ മീനാക്ഷിയുടെ കൈപിടിച്ചെന്തൊക്കെയോ പറഞ്ഞേൽപ്പിച്ചു…
മീനാക്ഷിയതിനെല്ലാം പാവ തലകുലുക്കുമ്പോലെ തലകുലുക്കുകയും ചെയ്തു…
വണ്ടിപോയ്ക്കഴിഞ്ഞതും ഗേറ്റുപിടിച്ചടച്ചു കൊളുത്തിട്ട് തിരിച്ചുവന്ന മീനാക്ഷി, സിറ്റ്ഔട്ടിലെ സോപാനത്തിന്മേൽ ചാരിയിരുന്ന എന്നെനോക്കി,
“”…എന്നാലടുത്ത റൗണ്ടു തുടങ്ങിയാലോ…??”””_ എന്നൊരാക്കിയ ചോദ്യമിട്ടു…
“”…നിന്നുചൊറിയാതെ കേറിപ്പോടീ മൈരേ… ഇടികൊള്ളാനുംകാണോ
മനുഷ്യന്മാർക്കിത്രേം കൊതി..??!!”””_ എന്നതേമട്ടിൽ തിരിച്ചടിച്ചതും അവളുചുണ്ടുകൾ കടിച്ചമർത്തി ചിരിയടക്കിക്കൊണ്ട് അകത്തേയ്ക്കു കയറി…
പിന്നെയും അവിടെത്തന്നെ നോമിരുപ്പുറപ്പിച്ചപ്പോൾ, എന്നെത്തിരക്കി മീനാക്ഷി വീണ്ടുമിറങ്ങി വന്നു…
“”…ഞാങ്കഴിയ്ക്കാമ്പോവാ… വെളമ്പിവെയ്ക്കണോ..??”””_ തലേദിവസംരാത്രി പറഞ്ഞതിനെ അനുസ്മരിച്ചുകൊണ്ട് വാതിൽക്കൽനിന്നും വീണ്ടുമവൾ ചൊറിഞ്ഞതും,
“”…നെനക്കുവേണേലെടുത്തു കേറ്റടീ… അല്ലാണ്ടെന്നെ തീറ്റിയ്ക്കാന്നിയ്ക്കണ്ട..!!”””_ എന്നതിനു മറുപടിയുംപറഞ്ഞു വാതിൽക്കൽനിന്ന അവളെ തട്ടിമാറ്റി ഞാനെന്റെ റൂമിലേയ്ക്കു വെച്ചുപിടിച്ചു…
എന്തായാലുമിന്നു രണ്ടിലൊന്നു നടക്കും…
അപ്പൊപ്പിന്നെ കുളിച്ചു കുട്ടപ്പനായിനിന്ന് ഇരന്നു മേടിയ്ക്കാന്നുതന്നെ കരുതി…
അങ്ങനൊരു കുളിയൊക്കെകഴിഞ്ഞു കുറച്ചുനേരം ഫോണിൽകുത്തിയിരുന്ന ശേഷമാണ് ഞാൻ താഴത്തേയ്ക്കിറങ്ങീത്…
സ്റ്റെയറിറങ്ങി ഡൈനിങ്ഹോളിലെത്തിയപ്പോൾ കണ്ടത്, ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചുകൊണ്ടിരിയ്ക്കുന്ന മീനാക്ഷിയെയാണ്…