താക്കോലു ബാഗിലേയ്ക്കിട്ടുകൊണ്ടവൾ വണ്ടിയിലേയ്ക്കു കേറി…
രാവിലേ കിടന്നോടിയതുകൊണ്ടാവും മീനാക്ഷിയുടെ ശരീരത്തിൽനിന്നും വന്നത് മറ്റൊരുമണമായിരുന്നു…
എന്നാലുമതു വിയർപ്പുമണമല്ലെന്നു തോന്നുന്നു…
അല്ലേത്തന്നെ ഇത്രേംമണമുള്ള വിയർപ്പുപൊഴിയ്ക്കാൻ ഇവളാര്, കസ്തൂരിമാനോ..??
ഇതുകുളിയ്ക്കാതെ കണ്ണിൽക്കണ്ട പെർഫ്യൂംമൊത്തം അടിച്ചുകേറ്റിട്ടു വന്നതാ ശവം…
ആ ദുർഗന്ധോം സഹിച്ചൊരുവിധത്തിലവളെ കോളേജിക്കൊണ്ടിറക്കിയപ്പോഴാണ് മീനാക്ഷിയുടടുത്ത ചോദ്യം,
“”…വൈകിട്ടെപ്പോൾ വരും..??”””
അതിന്,
“”…ഞാനെനിയ്ക്കു തോന്നുമ്പോവരും… അതുനീയന്വേഷിക്കണ്ട..!!”””_ എന്നൊരു മറുപടികൊടുത്തതും,
“”…അതല്ല… രാത്രി വൈകുമോന്നറിയാനാ..!!”””_ എന്നുംപറഞ്ഞവളെന്റെ മുഖത്തേയ്ക്കുനോക്കി…
“”…ചെലപ്പോ വൈകീന്നിരിയ്ക്കും… ചെലപ്പോ നേരത്തേ വന്നൂന്നുമിരിയ്ക്കും… അതൊക്കെ ഞാൻനിന്നെ ബോധ്യപ്പെടുത്തണോ..??”””_ തിരിച്ചു ചോദിച്ചുകൊണ്ടുഞാൻ വണ്ടി സ്റ്റാർട്ടു ചെയ്യുമ്പോൾ,
“”…വരുമ്പഴെന്തേലും കറിവെയ്ക്കാൻ മേടിച്ചിട്ടുവരാവോ..??”””_ പതിഞ്ഞ സ്വരത്തിലാണു മീനാക്ഷിയതു തിരക്കുന്നത്…
“”…മേടിച്ചോണ്ടുവരുക മാത്രല്ലടീ… വെറുതെ എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്… ആളുകള് നോക്കുന്നു…!!”””_ പെട്ടെന്നു ചുറ്റിലുമായൊന്നു കണ്ണുപായിച്ച ഞാൻ നാവിനെ വിലക്കിയപ്പോൾ,
“”…അല്ലാ… വീട്ടിക്കറിയൊന്നൂല്ലല്ലോ… അതോണ്ടു ചോദിച്ചതാ ഞാൻ… അരി ഞാഞ്ചെന്നിട്ടടുപ്പത്തിടാം..!!”””_ ഹോസ്പിറ്റലിൽ കൂടിനിന്ന പലരും ഞങ്ങളെ നോക്കുന്നതു കണ്ടതുകൊണ്ടാവും, മീനാക്ഷിയെന്നോടു ചേർന്നുനിന്നു രഹസ്യംമ്പോലതു പറഞ്ഞത്…