“”…ദേ… ഞങ്ങളു പോയിട്ടുവരുമ്പോൾ വീടിതേപടി ഇവടൊണ്ടാവണം… ആ കൊച്ചിനെ തല്ലിക്കൊന്നു കെട്ടിത്തൂക്കരുത്… അപേക്ഷയാണ്..!!”””_ ദേഷ്യമാണോ ദൈന്യതയാണോയെന്ന് തിരിച്ചറിയാനാവാത്ത ഭാവത്തോടെ
കൈക്കൂപ്പിക്കൊണ്ട് ചെറിയമ്മ അതുപറഞ്ഞപ്പോൾ, ഇതെന്തു മൈര് എന്ന മട്ടായിരുന്നെനിയ്ക്ക്…
“”…അവളോടു ഞാൻ നേരത്തേതന്നെല്ലാം പറഞ്ഞിട്ടൊണ്ട്… അതോണ്ടവളായ്ട്ടൊരു പ്രശ്നോമൊണ്ടാക്കത്തില്ലെന്ന് എനിയ്ക്കുറപ്പുണ്ട്… പക്ഷേ, എന്റെ പേടി നീയാ… ദേഷ്യമ്മന്നാ നീയെന്തൊക്കെ കാട്ടിക്കൂട്ടോന്നു ദൈവന്തമ്പുരാനുപോലും അറിയത്തില്ല..!!”””_ ഞാനൊന്നും മിണ്ടാതെനിന്നപ്പോൾ അവരു വീണ്ടുമെന്റെമേലെ കുറ്റാരോപണം തുടർന്നു…
അതോടെയിളകിയ ഞാൻ,
“”…ഓ.! ഞാനായ്ട്ടൊരു കൊഴപ്പോമൊണ്ടാക്കത്തില്ല… എന്നാലിങ്ങോട്ടുവന്നു ചൊറിയരുതെന്നവളോടു പറഞ്ഞേച്ചാമതി… ഇങ്ങോട്ടുചൊറിഞ്ഞാ ഇനിയാരായാലും ഞാന്തിരിച്ചുമാന്തും..!!”””_ സ്ഥായിയായമട്ടിലുള്ള എന്റെ മറുപടിചെന്നതും ചെറിയമ്മ പല്ലുകടിച്ചുകൊണ്ടെന്നൊരു നോട്ടം, ഇവനെയിനി എന്തുചെയ്താൽ നന്നാവുമെന്ന ഭാവത്തിൽ…
അപ്പോഴേയ്ക്കും ഹോളിൽനിന്നും,
“”…ഡേയ്… നിങ്ങളു വരണുണ്ടോ..?? കൊറേ നേരായ്ട്ടു ഞങ്ങളിവിടിരിയ്ക്കുവാ… ഇങ്ങനേമുണ്ടാ ഒരൊരുക്കം..??”””_ എന്നുംപറഞ്ഞു തന്തപ്പടിയുടെ ചൊറിച്ചിലെത്തി…
ഉടനേയമ്മ, അടുക്കളയിൽനിന്നും ചാടിപ്പുറത്തിറങ്ങി…
എന്നിട്ടെന്നോടു വർത്താനമ്പറഞ്ഞുനിന്ന ചെറിയമ്മയെതോണ്ടി…
“”…മതി… മതി… കിന്നരിച്ചത്… വാ… അല്ലേലിന്നു പോക്കുനടക്കൂല..!!”””_ എന്നു പറയുന്നതിനൊപ്പം ഹോളിലേയ്ക്കു വേഗത്തിൽനടന്നു…