ഗംഗയെന്തോ നുള്ളിപ്പെറുക്കി പറയാൻ തുടങ്ങിയതും കാർത്തൂന്റെ ഫോൺ ബെല്ലടിച്ചു.
അവൾ ഫോണെടുത്ത് നോക്കി.
“ ഷീബടീച്ചറാണല്ലോ അമ്മേ…”
എന്നും പറഞ്ഞ് കാർത്തു ഫോണെടുത്തു.
“” എന്താടീ… ആ.. അമ്മയാണോ.. എന്താ അമ്മേ… ?’”
മുക്കിയും മൂളിയും എന്തൊക്കെയോ സംസാരിച്ച് കാർത്തു ഫോൺവെച്ചു.
“അമ്മേ, ചെറിയൊരു പ്രശ്നമുണ്ട്… ഷീബക്ക് വീണ്ടും തലചുറ്റലുണ്ടായി ഇവിടെ നാഷണൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തെന്ന്.. എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു. ചിലപ്പോഅബോർഷൻ ചെയ്യേണ്ടിവരുമെന്ന്… അവളുടെ അമ്മ മാത്രമേ കൂടെയുള്ളൂ.. അമ്മായമ്മക്ക് സുഖമില്ലാത്തത് കൊണ്ട് അവർക്ക് വരാൻ കഴിയില്ല. അവളുടെകെട്ട്യോനാണെങ്കിൽ കാസർകോടും.. ഇന്ന് രാത്രി എന്നോട് ഹോസ്പിറ്റലിൽ നിൽക്കാൻ പറ്റുമോന്ന്.. എന്താമ്മേ ചെയ്യാ…?”
കടുത്ത നിരാശയോടെ കാർത്തു ചോദിച്ചു.
ഇന്ന് രാത്രി നടത്താൻ തീരുമാനിച്ച മദനോൽസവം നടക്കില്ലേ എന്നാണവളെ നിരാശയാക്കിയത്. സ്നേഹക്കും വിഷമമായി.
എന്നാൽ ഗംഗക്ക് സന്തോഷമാണ് ഉണ്ടായത്. കാർത്തൂന്റെ കുത്തിക്കുത്തിയുള്ള ചോദ്യത്തിന് തൽക്കാലം മറുപടി പറയേണ്ടല്ലോ.. നാളെയാവുമ്പോഴേക്കും ആലോചിക്കാനുള്ള സമയവുമുണ്ട്.അവളില്ലെങ്കിൽ അമ്മയൊന്നും ചോദിക്കില്ല. ഏതായാലും തൽക്കാലത്തേക്ക് സമാധാനമായി.
“എന്താ മോളേ ഇപ്പോ ചെയ്യാ…?
ഒരു സഹായം ചോദിച്ചിട്ട് വയ്യെന്ന് പറയാനും പറ്റില്ലല്ലോ… എന്തായാലും നീ തീരുമാനിക്ക്…”
“ ഏതായാലും ഞാൻ പോവാം അമ്മേ.. ഒരു ദിവസത്തെ കാര്യമല്ലേ… ഞാൻ ചെല്ലുമെന്ന് ഉറപ്പുള്ളത് കൊണ്ടാ അവളുടെ അമ്മയെന്നെ വിളിച്ചത്.. എന്നെ ഹോസ്പിറ്റലിലിറക്കി നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോ…”