“ഏട്ടൻ ചായ എടുത്തു കുടിച്ചോ…എന്തു പറ്റി സാധാരണ ഞാൻ എടുത്തു തരാതെ കുടിക്കാത്ത ആളാണല്ലോ…”
അവളുടെ ചോദ്യത്തിൽ ആദ്യം ഒന്നു ചമ്മിയെങ്കിലും, നില വീണ്ടെടുത്തു മടിച്ചു മടിച്ചു അവൻ ഉത്തരം പറഞ്ഞു.
“അത്…രാവിലെ എന്നെ കണ്ടപ്പോൾ ചെറിയമ്മ തന്നതാ…”
അതോടെ മൃദുലയുടെ കണ്ണുകൾ വിടർന്നു.
“നേരെ ചൊവ്വേ ഒന്നു മിണ്ടകൂടിയില്ലാത്ത നിങ്ങൾക്ക് എന്തു പറ്റി,….ഏട്ടന് ചായ എടുത്തു തന്നിരിക്കുന്നു, ഇവിടെ കാക്ക വല്ലോം മലർന്നു പറക്കുന്നുണ്ടോ…”
“പോടി…പോടി….എല്ലാക്കാലവും എല്ലാരും ഒരുപോലാണോ…”
അവളുടെ വായടപ്പിക്കാൻ എന്തോ പറഞ്ഞ അഭി പിന്നെ മുഖം കൊടുക്കാതെ ചുമ്മ ബ്രഷും എടുത്തു പറമ്പിലേക്ക് നടന്നു.
മൃദുല തന്റെ പിരികം ചൂഴ്ത്തി എന്തോ താനറിയാതെ നടന്നിട്ടുണ്ട് എന്നുറപ്പിച്ചു ചന്തിയും തെന്നിച്ചു തിരികെ നടന്നു.
പ്രാതലിനും ഉച്ചയൂണിനും അതിലും വലിയ അത്ഭുതങ്ങൾ നടന്നതോടെ മൃദുലയുടെ ഹൃദയം പൊട്ടാറാവുന്ന കണക്കായി, തനിക്കും ഏട്ടനും വിളമ്പി തരുന്ന അമ്മയെ അവൾ ആദ്യമായി കണ്ടു,
ഏട്ടന് വിളമ്പികൊടുക്കുമ്പോൾ കവിൾ തുടുക്കുന്നതും നുണക്കുഴി വിടരുന്നതും കണ്ണ് പിടയ്ക്കുന്നതും കണ്ട മൃദുല രഹസ്യം കണ്ടെത്തിയെ പറ്റൂ എന്ന തരത്തിലായി.
“അമ്മേ…ഞാൻ നിഷയുടെ വീട്ടിൽ പോയിക്കോട്ടെ…”
കൊഞ്ചി ബ്ലൗസ് കൂട്ടി തിരുമ്മി കെഞ്ചിചോദിച്ച മൃദുലയോട് കനം കുറച്ചു നേർത്തതായി ഒന്നു മൂളിയ ശ്രീവിദ്യ പാത്രം കഴുകി തുടക്കാൻ തുടങ്ങി.
അല്ലെങ്കിൽ എവിടെയെങ്കിലും പൊയ്ക്കോട്ടെ എന്നു ചോദിച്ചാൽ നൂറു പണികൾ പറയുന്ന ‘അമ്മ നൂറു ചോദ്യം ചോദിക്കുന്ന ‘അമ്മ വടിവെട്ടി തല്ലുന്ന ‘അമ്മ ഇന്ന് ഒരു മൂളലിൽ സമ്മതം തന്നിരിക്കുന്നു.