അമ്മയുടെ നിഴൽ നിലത്തു വരുന്നതും കാത്തു മഴയുടെ കലപില കേട്ടു മൃദു കിടന്നു അല്പം കഴിഞ്ഞിട്ടും അമ്മയുടെ വരവ് കാണാതെ അവൾ നൂണ്ടിറങ്ങി മുൻപ് നിന്ന അതേ സ്ഥലത്തു ചെന്നു ഒളിഞ്ഞു നോക്കി.
അവിടെ അവർ അതേ സ്ഥലത്തു കിടക്കുന്നു, മലർന്നു കിടക്കുന്ന ഏട്ടന്റെ നെഞ്ചിൽ തലവെച്ചു കിടക്കുന്ന ‘അമ്മ, മുടിയിൽ തലോടി നിറുകയിൽ മുത്തി അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുന്ന ഏട്ടൻ., നയ്റ്റി ധരിച്ചു മുണ്ട് വെറുതെ അര മറച്ചു കിടന്ന ഏട്ടന്റെ നെഞ്ചിൽ വിരലോടിച്ചു വെറുതെ കിടക്കുന്ന അമ്മയെയും അമ്മയെ ചേർത്തുപിടിച്ചു തഴുകി തലോടി കിടക്കുന്ന ഏട്ടനേയും അത്ഭുതത്തോടെ നോക്കി നിന്ന മൃദുല പിന്നെ പതിയെ വലിഞ്ഞു വീണ്ടും കാട്ടിലിലേക്ക് കയറി മഴയുടെ താരാട്ട് കേട്ടു ഉറക്കം പിടിച്ചു.
രാവിലെ ഉറക്കമുണർന്ന മൃദുല കുറച്ചു നേരം ചുമ്മ മയങ്ങി കിടന്നു, രാത്രിയിലെ സംഭവം അപ്പോഴും മനസ്സിൽ പൊടി തട്ടാതെ കിടക്കുന്നത് അവളെ ഒന്നു വല്ലാതാക്കി, പക്ഷെ എഴുന്നേറ്റു അമ്മയെ കാണണം എന്നവൾക്ക് തോന്നിയ നേരം ചടപ്പ് മാറ്റി അവൾ ഉണർന്നു.
ശനി ആയതുകൊണ്ട് ക്ലാസ്സിലേക്കുള്ള ഓട്ടം മൃദുലയ്ക്കില്ല, പക്ഷെ അവളെ അത്ഭുതപ്പെടുത്തിയത് നടുമുറിയിലെ തട്ടിൽ ഇരുന്ന ക്ലോക്ക് എട്ട് കാണിച്ചപ്പോഴായിരുന്നു, ട്യൂട്ടോറിയൽ ഉള്ളപ്പോളും ഇല്ലാത്തപ്പോഴും രാവിലെ അഞ്ചു മണിക്ക് അമ്മ എഴുന്നേൽക്കുമ്പോൾ കൂടെ വിളിക്കാറുള്ള തന്നെ ഇന്ന് അമ്മ ഒന്നു തൊട്ടു വിളിച്ചത് കൂടിയില്ല എന്നറിഞ്ഞപ്പോഴായിരുന്നു, എഴുന്നേൽക്കാൻ ചിണുങ്ങാറുള്ള തന്നെ തല്ലിയെഴുന്നേല്പിക്കാറുള്ള ‘അമ്മ ഇന്ന് വിളിച്ചത് പോലുമില്ല എന്നോർത്തവൾ ഒരു നേരം പേടികൊണ്ടു,.