ഏതാനും നിമിഷങ്ങൾ… ….
അവന്റെ മനസ്സൊന്നു ചൂളം വിളിച്ചു…
ആ നിമിഷം ഒരു കാര്യമോർക്കാതെ അവൻ, ബോഡിയുമായി ഇടിച്ചു കുത്തിപ്പെയ്യുന്ന മഴയിലേക്കിറങ്ങി…
പലവിധ ചിന്തകളോടെ ഓടിയും നടന്നുമല്ലാതെ, അയാളുടെ മുറിയുടെ മുൻപിലെത്തിയതും അവൻ കിതച്ചു…
കറന്റില്ലാത്തതു ഭാഗ്യം………….!
പക്ഷേ മഴ……….!
ശ്യാം ഒന്നു നടുങ്ങി വിറച്ചു…….
പക്ഷേ മഴ……….???
തന്നോടൊപ്പം ബോഡിയും നനഞ്ഞിരിക്കുന്നു എന്ന സത്യം നൊടിയിടയിൽ മനസ്സിലായതും ശ്യാമിനെ കിടുകിടെ വിറച്ചു……….
മഴ നനഞ്ഞ ബോഡി എങ്ങനെ അയാളുടെ മുറിയിലെത്തി………. ?
ചുമലിലെ ഭാരം ഇരട്ടിച്ചതു പോലെ അവൻ തളർന്നു…
അടുത്ത നിമിഷം തന്റെ കാലിനടിയിൽ ഒരു പ്രകമ്പനമുണരുന്നത് അവന് അനുഭവേദ്യമായി…
പ്രകമ്പനം അടുത്തു കൊണ്ടിരിക്കുന്നു……….
പത്തിരുപതു സെക്കന്റുകൾക്കുള്ളിൽ സൈറൺ മുഴക്കി ഒരു തീവണ്ടി, ലെവൽക്രോസിനപ്പുറം അലറിപ്പാഞ്ഞു പോയി……….
പിന്നാലെ ഒരു മിന്നലടിച്ചു… ….
മിന്നൽ ശ്യാമിന്റെ തലച്ചോറിലേക്കാണ് പാഞ്ഞുകയറിയത്……
പിന്നാലെയുണ്ടായ ഇടിമുഴക്കം ബാധിച്ച നെഞ്ചുമായി , ബോഡിയും ചുമലിലേറ്റി ശ്യാം ഗേയ്റ്റു കടന്നു……
നിശബ്ദത…………….!
കുറ്റാക്കൂരിരുട്ട്……….!
“ ആ പൂതനയിരിക്കുന്ന വീട്ടിലേക്ക് ട്രെയിനു തല വെച്ചാലും തിരിച്ചു കയറില്ല… ….”
മകനെ മുന്നിൽ നിർത്തി, പൊലീസുകാരോട് പറഞ്ഞ അതേ വാക്കുകൾ ഇവിടെ വന്ന കാലത്ത് തന്നോട് ചന്ദ്രദാസ് പറഞ്ഞത് അവന്റെയുള്ളിൽ കിടന്ന് പ്രതിദ്ധ്വനിച്ചു തുടങ്ങി…
അണപൊട്ടിയ ആവേശത്തിൽ ബോഡിയുമായി ശ്യാം ഒന്നു തുള്ളി വിറച്ചു…