“എന്താണു ന്യൂസ്?”, ഫുഡ് പാക്കറ്റ് ടീപ്പോയിൽ വെച്ചു റീനയുടെ അടുത്തു ചെന്നിരിന്നു ജയേഷ് ചോദിച്ചു.
“പ്രത്യേകിച്ചു ഒന്നുമില്ല. കൊച്ചി നഗരത്തിൽ മെട്രോ റെയിൽ, ലോ ബെഡ് ബസ്, ഫ്ലൈ ഓവർ, പബ്ലിക് ടോയിലറ്റ്സ്, വെയ്റ്റിങ് ഷെഡ് ഒക്കെ വരാൻ പോകുന്നെന്നു പ്രസ്താവനകൾ ധാരാളം ‘”
“ഈ പറച്ചിലുകൾ തുടങ്ങിട്ടു വർഷങ്ങൾ ആയി.”, റീനയുടെ ദേഹത്തോടു മുട്ടി ഇരുന്നു ജയേഷ് പറഞ്ഞു.
“ബ്രേക് ഫാസ്‌റ്റ് കഴിക്കാം. ചൂടു പോവില്ലേ”
“ഇവിടെ ചൂടു കൂടുന്നതേ ഉള്ളു. കുറയുന്ന പ്രശ്‌നമില്ല. എന്നാലും വരൂ..”, ഫുഡ് പാക്കറ്റും പേപ്പറും
എടുത്തു ഡൈനിങ് ടേബിളിലേക്കു ജയേഷ് നടന്നു. റീന പ്ലേറ്റ്സും കുടിക്കാൻ വെള്ളവുമായി വന്നു.
“എന്നെ എപ്പോൾ വിടാനാണു പ്ലാൻ?”, റീന ഒരു ചെറു ചിരിയോടെ ചോദിച്ചു.
“വണ്ടി ഒന്നു സ്‌റ്റാർട്ട് ആകട്ടെ. രണ്ടു മണിക്കൂർ കഴിഞ്ഞു ഞാൻ തന്നെ ഉദയമ്പേരൂർ കാറിൽ കൊണ്ടു വിടാം..”
ഭക്ഷണം കഴിഞ്ഞു പ്ലേറ്റുമായി റീന അടുക്കളയിലേക്കു നടന്നു. സിങ്കിനു അരികെ നിൽക്കുന്ന റീനയെ ജയേഷ് പുറകിൽ നീനു പൂണ്ടടക്കം പിടിച്ചു.
“എനിക്കു നിന്നെ എന്തു ചെയ്യണമെന്ന് അറിയുന്നില്ല.”
“എന്നിട്ടാണോ രാത്രി അതൊക്കെ കാണിച്ചത്?”
“ആദ്യമൊന്നു നിന്നെ എനിക്കു ശരിക്കുമൊന്നു കാണണം.”, റീനയെ കോരി എടുത്തു ബെഡ് റൂമിലേക്കു കൊണ്ടു പോയി ജയേഷ് പറഞ്ഞു.
ഒരു പുതിയ അനുഭവത്തിനു വേണ്ടി റീനയും കൊതിക്കുകയായിരുന്നു. മുൻപരിചയമില്ലാത്ത ഒരു ചെറുപ്പക്കാരനുമായി ഒന്നു കളിക്കാൻ റീനയും കൊതിച്ചു.
“ആ ബെഡ്ഡിൽ ഒന്നു പോയി കിടക്ക്”, ജയേഷ് നിർദ്ദേശിച്ചു. ഒന്നു കിടക്കണമെന്നു റീനയും ആഗ്രഹിച്ചതാണു. കുറേ ഏറെ നേരം ഇരുന്നു വന്നതല്ലേ?