രാമനാഥൻ തിരുമേനി യാത്ര പറഞ്ഞു തന്റെ ജ്യോതിഷത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എവിടെ വേണമെങ്കിലും അവരുടെ ജാതകവുമായി പോകാം എന്ന് പറഞ്ഞു അദ്ദേഹം.
അദ്ദേഹത്തെ വിശ്വാസമാണെങ്കിലും ദേശമായ ദേശം മൊത്തം ദേവരാജനും വാസുകിയും കുട്ടികളുടെ ജാതകവുമായി നടന്നു എല്ലായിടത്തു നിന്നും ഒരേ മറുപടി മറ്റു പരിഹാരങ്ങളൊന്നുമില്ല. ഒടുവിൽ ദേവരാജ വർമ തീരുമാനിച്ചു അകലെയാണെങ്കിലും മക്കൾ ജീവനോടെയിരുന്നാൽ മതി. പിന്നെ രണ്ടു പേർക്കും കൂടി ഒരു ഭർത്താവ് കേട്ടു കേൾവി ഇല്ലെങ്കിലും കിട്ടുന്നതെല്ലാം കുഞ്ഞ്ന്നാൾ തൊട്ട് പങ്കു വെച്ച് മാത്രം ശീലമുള്ള മക്കളോട് സംസാരിച്ചപ്പോൾ ഞങ്ങൾക്കൊരിക്കലും പിരിയേണ്ടി വരില്ലല്ലോ അച്ഛാ എന്ന് പറഞ്ഞു ആ മക്കൾ.
18ആം വയസിലെ കല്യാണത്തിന് വേണ്ടി 17ആം വയസ്സിലെ ആലോചനകൾ നോക്കാനും സ്വീകരിക്കാനും തുടങ്ങി ദേവരാജ വർമ.
സ്വദേശത്തു നിന്നും അയൽ ദേശത്തു നിന്നുമൊക്കെ ഒരുപാടു ആലോചനകൾ വന്നു കാരണം ഓത്താൽ രണ്ടു മാധകതിടമ്പുകളെയാണ് കിട്ടുക. അവിടെയും ജാതകങ്ങൾ പ്രശ്നമായി ചേരുന്ന ജാതകമില്ല. അന്വേഷണങ്ങൾക്കൊടുവിൽ 18ആം പിറന്നാളിന് ഒരു മാസം ബാക്കി നിൽക്കെ രാമനാഥൻ തിരുമേനിയുടെ ചെറുമകന്റെ ജാതകം പെൺകുട്ടികളുടെ ജാതകവുമായി ചേർന്നു നോക്കിയതാകട്ടെ രാമനാഥൻ തിരുമേനിയും.
ദേവനാരായണൻ സുന്ദരൻ സുമുഖൻ സൽസ്വഭാവി ഡോക്ടർ ദേവനാരായണൻ ജോലിയോടൊപ്പം തന്നെ എംഡി എടുക്കാൻ വേണ്ടി അമേരിക്കയിലേക്ക് പോകാൻ നിൽക്കുന്നു.
10ഇൽ 9 പൊരുത്തം വിവാഹത്തിന് ശേഷം നാട്ടിൽ നിന്നു മാറി നിൽക്കാം. പെൺകുട്ടികളുടെ ബാക്കി പഠനമൊക്കെ അമേരിക്കയിൽ എല്ലാം കൊണ്ടും ആ വിവാഹം ഒത്തു വന്നു.
വിവാഹത്തിന് ശേഷം സമീക്ഷയും സമീരയും നാടിനോടും വീട്ടുകാരോടും വിട പറഞ്ഞു.
ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു കുട്ടികാലം മുതൽ എല്ലാം പങ്കിട്ടു ശീലിച്ച സമീക്ഷയും സമീരയും ഭർത്താവിനെയും തുല്യമായി പങ്കിട്ടു.
രണ്ടു അപ്സരസുകളുടെ ഇടയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ദേവനാരായണൻ രണ്ടു പേരെയും ഒരേ പോലെ ഗർഭിണികൾ ആക്കി നാട്ടിൽ നിന്നു ദേവനാരായണൻറെ അമ്മ എത്തി മരുമക്കളെ നോക്കാൻ. ഗർഭ കാലത്തു തന്നെ ബിസിനസ് മാനേജ്മെന്റ് പഠിച്ചു പെൺകുട്ടികൾ രണ്ടും 8ആം മാസത്തിനവസാനം മില്ലിസെക്കണ്ടുകളുടെ പോലും വ്യത്യാസമില്ലാതെ രണ്ടു ആൺകുട്ടികൾക്ക് ജന്മം നൽകി സമീക്ഷയും സമീരയും അഗ്നിദേവ് എന്നും ആയുർദേവ് എന്നും യഥാവിധി പേരുകൾ ഇട്ടു അവർക്കു വീട്ടിൽ അച്ചുവും കിച്ചുവും. രണ്ടും പേരെയും ഒരു വേർ വ്യത്യാസവും ഇല്ലാതെ ജീവനെപ്പോലെ സ്നേഹിച്ചു സമീക്ഷയും സമീരയും.അക്കൂടെ തന്നെ ബിസിനസ് മാനേജ്മെന്റ് കോഴ്സും കംപ്ലീറ്റ് ചെയ്തു രണ്ടു പേരും.