ആയുരാഗ്നി [The Erotic Writer]

Posted by

വാസുകികും ദേവരാജനും മക്കളെ എത്ര സ്നേഹിച്ചും മതി വരുന്നില്ലായിരുന്നു അവരുടെ എക്കാലത്തെയും സങ്കടമായിരുന്നു 16 വയസായിട്ടും മക്കൾ ഋതുമതികൾ ആകാത്തത്.

നാടൊട്ടൂകെ അറിയിച്ചു ദേവരാജ വർമ ഋതുശുദ്ധി ആഘോഷമാക്കി. വാമനപുരം നിവാസികളൊക്കെ തങ്ങളെക്കൊണ്ട് ആവുന്ന സമ്മാനങ്ങളുമായി രണ്ടു പെൺകുട്ടികളെയും കാണാനെത്തി.

ആഘോഷത്തിനടുത്ത ദിവസമാണ് കണിയാനെയും പ്രവചനത്തെ പറ്റിയുമൊക്കെ ബന്ധുക്കൾ പറഞ്ഞു വാസുകിയും ദേവരാജനും ഓർക്കുന്നത് തന്നെ.

അതോടെ ദേവരാജനും വാസുകിയും കണിയാനെ കാണാനായി പുറപ്പെട്ടു എന്നാലദ്ദേഹം ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ഒടുവിൽ രാമനാഥൻ തിരുമേനിയെ കാണാമെന്നായി തീരുമാനം.

അങ്ങോട്ട്‌ പുറപ്പെടും മുൻപ് രാമനാഥൻ തിരുമേനി കുടുംബ ക്ഷേത്രത്തിൽ പൂജക്കെതിയിട്ടുണ്ട് എന്ന വിവരമറിഞ്ഞ ദേവരാജൻ ക്ഷേത്രത്തിൽ പോയി രാമനാഥൻ തിരുമേനിയെ പാലോട്ട് തറവാട്ടിലേക്കു ക്ഷണിച്ചു. കാര്യമിതാണെന്നും അറിയിച്ചു അദ്ദേഹം പൂജക്ക്‌ ശേഷം എത്താമെന്നു ഉറപ്പും നൽകി.

രണ്ടു ദിവസത്തിനു ശേഷമാണ് രാമനാഥൻ തിരുമേനി പാലോട്ടത്തുന്നത് പെൺകുട്ടികളുടെ ജാതകം അദ്ദേഹം കുറിച്ച് ഒരേ സമയം നാഴികയോ വിനാഴികയോ നിമിഷങ്ങളുടെയോ വ്യത്യാസമില്ലാതെ ഒരേ സമയത്തു ഭൂജതരായ പ്രത്യേകതരം നാളുകളും ദോഷങ്ങളും ഉള്ള പെൺകുട്ടികൾ. കാവടി പാലകയിൽ തെളിഞ്ഞ കാര്യങ്ങൾ ആ മാതാപിതാക്കളോട് പറയാൻ രാമനാഥൻ തിരുമേനി നന്നേ വിഷമിച്ചു. എന്നാലും പറയാണ്ട് പറ്റുകേമില്ല.

രാമനാഥൻ തിരുമേനി പറഞ്ഞ കാര്യങ്ങൾ കേട്ടു പാലോട്ട്മംഗലം സ്തംഭിച്ചു നിന്നു.

18ആം വയസിൽ തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണം ഇല്ലെങ്കിൽ പെൺകുട്ടികൾക്ക് ദുർമരണം. വിവാഹമോ കേട്ടുകേൾവി ഇല്ലാത്ത പോലെ ഒരമ്മയുടെ വയറ്റിൽ നിന്നു ഒരേ സമയം പുറത്തു വന്ന ഇണപിരിയാത്ത സഹോദരിമാർക്ക് ഓരേയൊരു വരൻ. അതെ അത് തന്നെ സമീക്ഷക്കും സമീരക്കും ഒരു ഭർത്താവ് ഇതും നടന്നില്ലെങ്കിൽ പെൺകുട്ടികൾക്ക് ദുർമരണം. അവിടെയും തീർന്നില്ല വിവാഹ ശേഷം പെൺകുട്ടികൾ തറവാട്ടിൽ എന്നല്ല ഈ ദേശത്തു തന്നെ നിൽക്കാൻ പാടില്ല തറവാട്ടിൽ നിന്നു എത്ര ദൂരം പോകാൻ പറ്റുമോ അത്രയും ദൂരെ പോകുക.സമീക്ഷയുടേം സമീരയുടെയും മക്കൾക്ക്‌ 18 വയസാകുമ്പോൾ തിരികെ നാട്ടിലേക്കു വരാം. ഇതിലെന്തെങ്കിലും മാറിയാൽ പെൺകുട്ടികളുടെ ജീവനാപത്തു. മറ്റു പരിഹാരങ്ങളൊന്നുമില്ല അതാണു അവരുടെ ജാതകം അല്ല അഞ്ചു തലമുറയ്ക്ക് മുൻപ് പാലോട്ട്മംഗലത്തിനേറ്റ ശാപം.

വാസുകിയും ദേവരാജനും എന്ത് ചെയ്യേണ്ണ്ടു ഏതു ചെയ്യേണ്ടു എന്നറിയാതെ നിന്നു തന്റെ പൊന്നു മക്കൾ. അവർക്കിങ്ങനൊരു വിധി.

Leave a Reply

Your email address will not be published. Required fields are marked *