ആമിമോൾ ഉറങ്ങിയോ
ഇത്ത : ഇങ്ങോട്ട് വരുവഴി വണ്ടിയിൽ ഉറങ്ങി ഇവർ നീ വന്നിട്ടേ ഉറങ്ങൂ എന്നും പറഞ്ഞു കാത്തിരിപ്പായിരുന്നു
ഇത്താ ഒരു ചായ തരുമോ
സംസാരിച്ചിരിക്കുന്നതിനിടെ ഇത്ത ചായയുമായി വന്നു
സമയമില്ലാത്തൊണ്ടും പിനെ എന്താ വാങ്ങണ്ടേ എന്നറിയതോണ്ടും ഞാൻ അധികമൊന്നും വാങ്ങിയിട്ടില്ല
വല്ലിത്ത : പോടാ എന്ത് വാങ്ങാൻ ഇപ്പൊ എല്ലാം ഇവിടെകിട്ടില്ലേ പിന്നെന്താ
അഭീ പാത്തൂ വാ കുറച്ച് ചോക്ലേറ്റൊക്കെ ഉണ്ട് നിങ്ങൾ വാ നമുക്ക് പെട്ടിപൊളിക്കാം
കൈയിൽ കിട്ടിയ സുലൈമാനിയുമായി എല്ലാരേം കൂട്ടി പെട്ടി പൊളിക്കാൻ നടക്കുമ്പോ
വലിത്ത : ഇപ്പോഴാ അവർക്ക് സമാദാനമായെ അവിടുന്ന് വന്നപ്പോ തന്നെ പെട്ടിയില്ലായിരുന്നു കണ്ണ് വേറെ ആരെയെങ്കിലും സാധനമുണ്ടാവും എന്ന് പറഞ്ഞു ഞാൻ സമ്മതിക്കാഞ്ഞിട്ടാ
റൂമിൽ എത്തി ട്രോളി ബാഗിന് മുകളിൽ വലിച്ചുകെട്ടിയ ടാപ്പ് അഴിച്ചെടുക്കാൻ അവർ പാടുപെടുന്നത് കണ്ട് തയ്യൽ മെഷീനിൽ നിന്നും കത്രികഎടുത്ത് പെട്ടികളിലെ ടാപ്പ് പൊട്ടിച്ച് സിബ് തുറന്നതും സാധനങ്ങൾ വാരി പുറത്തേക്കിടുന്ന അവർക്ക് ഇടയിൽ നിന്നും ഇത്താക്കുംവല്ലിത്തക്കും ഉപ്പാക്കും ഫോണും വാച്ചും ഇയർപോടും എടുത്തു കൊടുത്തു ബാക്കിയുള്ള രണ്ട് ഫോണുകളും എല്ലാർക്കും ഉള്ള വാച്ചും ഇയർപോടും എടുത്ത് അതിൽ ബാക്കിയുള്ളത് ഇവിടേക്കുള്ളതാണ് എന്ന് പറഞ്ഞുകൊണ്ട് ഞാൻ എഴുനേറ്റു മറ്റുള്ളവർ അവർക്ക് കിട്ടിയ ഫോണും വാച്ചുമൊക്കെ നോക്കുമ്പോ ഉമ്മ ഉപ്പാന്റെ കൈയിൽ വാച്ച് കെട്ടികൊടുത്തുകൊണ്ട് അതിന്റെ ഭംഗി നോക്കുകയാണ്
(വല്ലിത്ത എന്റെ അടുത്തു വന്നുകൊണ്ട് ആരും കേൾക്കാതെ പതിയെ) ഉമ്മാക്ക് ഒന്നും വാങ്ങിയില്ലേ
ഞാൻ മറന്നു
എന്താടാ… സാരോല്ല ഇതിൽ ഉമ്മാക്ക് കൊടുക്കാൻ പറ്റിയത് എന്തേലുമുണ്ടോ
ഹാ… ഉണ്ട് വേഗം ചെന്ന് പാത്രം കഴുകുന്ന ലിക്ക്ടും പാൽപ്പൊടിയും കാപ്പിപ്പൊടിയും ഒക്കെ എടുത്ത് ഉമ്മാക്ക് കൊടുത്തു
(വല്ലിത്ത വീണ്ടും അരികിൽ വന്ന് പതിയെ) എടാ ഇതൊക്കെ വീട്ടിലേക്കുള്ളതല്ലേ ഉമ്മാക്ക് മാത്രമായി ഒന്നുമില്ലേ
(ഉമ്മാനോടായി)ഇതെല്ലാം സുലൂനുള്ളതല്ലേ അല്ലേ
(ഉമ്മ എന്നെ നോക്കി ചിരിയോടെ) എനിക്കവൻ എപ്പോഴും ഓരോന്നു കൊണ്ടുതരാറില്ലേ ഇപ്പ്രാവശ്യം അവനോടൊന്ന് മറന്നുപോയതല്ലേ അതൊന്നും സാരോല്ല…(പറഞ്ഞുകൊണ്ട് ഒരു പരാതിയുമില്ലാതെ സ്നേഹത്തോടെ എന്റെ കവിളിൽ ഉമ്മവെക്കുമ്പോഴും നീ എന്നെ മറന്നുപോയോ എന്നൊരു തോന്നൽ ആ കണ്ണുകളിൽ കാണാനുണ്ടായിരുന്നു)