തേനുറൂം അനുഭവങ്ങൾ [Love]

Posted by

സെക്യൂരിറ്റി : അത് ശെരിയ സാറേ. ഇനി ഇപ്പോൾ ഇവിടെ അടുത്ത് ചെന്ന് തന്നെ താമസം ശെരിയാക്കാമല്ലോ…

ജോയ് : ആ അതേ.. ഇവിടെ ഒരു ചായക്കട പോലുമില്ലേ…

സെക്യൂരിറ്റി : തൊട്ടപ്പുറത്ത് ഒരെണ്ണം ഉണ്ട് ഒരു 20 മീറ്റർ വളവ് അയകൊണ്ട് ഇവിടുന്നു കാണില്ല… പിന്നെ ഇവിടുത്തെ കാന്റീൻ തുറക്കാൻ സമയം ആയില്ല…

ജോയ് : ചേട്ടനും വാ ഒരു ചായ കുടിക്കാം

സെക്യൂരിറ്റി : ഇല്ല സാറേ ഡ്യൂട്ടി സമയം……😄😄

ജോയ് : ആ ശെരി ,

ജോയ് പതിയെ നടന്നു.. ബൈക്കിൽ ഏറെ നേരം യാത്ര ആയിരുന്നല്ലോ..

ജോയ് ചായക്കട കണ്ടുപിടിച്ചു..

ഒരു ചായക്ക് പറഞ്ഞു.. പൊറോട്ട അടിക്കുന്നവന്റെ പാടവം ജോയിയെ അത്ഭുതപ്പെടുത്തി..

സെക്യൂരിറ്റി യോട് പറഞ്ഞ കള്ളം ഓർത്തു ഒരു ചെറു പുഞ്ചിരി അയാളുടെ മുഖത്തു വിരിഞ്ഞു..

ജോയ് ( മനസിൽ ):ഏയ് അയാളോട് ഞാൻ കള്ളം പറഞ്ഞോ? ചില സത്യങ്ങൾ പറഞ്ഞില്ല… അല്ലേലും അതിന്റെ ആവശ്യമില്ലല്ലോ. അതും ഒരു സെക്യൂരിറ്റിയോട്…..

സത്യത്തിൽ അയാൾ സുഹൃത്തിൻറെ വീട്ടിലും അയാളുടെ ഭാര്യയുടെ കൂടെയുമായിരുന്നു. അതാണ് നേരം വെളുക്കും മുന്നേ അവിടുന്ന് പോരേണ്ടി വന്നത്…

ജോയി തലേ ദിവസത്തെ സംഭവങ്ങൾ ഓർത്തുകൊണ്ട് സമോവർ ചായ നുകർന്നു…

ഒരു മോഡൽ ആകാനുള്ള എല്ലാ അകമളവും തികഞ്ഞ ആശയോട് അടുത്ത കൂട്ടുകരികൾക്കുപോലും അസൂയ ഉണ്ടാക്കിയിരുന്നു.

പ്രീ.ഡിഗ്രി നല്ല നിലയിൽ പാസ്സായ ആശ വീട്ടിൽനിന്നും 10 കിലോമീറ്റർ മാത്രം അകലെയുള്ള വിമൻസ് കോളേജിൽ ആയിരുന്നു ഡിഗ്രി പഠനത്തിന് തിരഞ്ഞെടുത്തത്.

അതിന് കാരണക്കാരിയായ കോളേജ്  പ്രൊഫസറും സർവോപരി അവളുടെ ആന്റിയും ആയ അംബിക ദാമോദരൻ പിള്ളയോട് അവൾക്ക് തെല്ല് ദേഷ്യവും ഇല്ലാതില്ല.

കോളേജ് ഗേറ്റിന് പുറത്തു കാത്തുനിൽക്കുന്ന ലോ കോളേജിലെ പൂവാലന്മാർക്ക് ഹരമായ ആശ കോളേജിലെ തന്നെ  ബ്യൂട്ടി ക്യൂൻ ആണെന്ന് പലരും അടക്കം പറഞ്ഞത് കേട്ട ആശയും തെല്ല്  അഹങ്കരിക്കാതിരുന്നില്ല.

രാവിലെ തന്നെ ഒരു മിലിട്ടറി ബുള്ളറ്റ് കോളേജിന്റെ ഗേറ്റ് നു മുന്നിൽ വന്നു നിന്നു. കുട്ടികൾ ആരും വന്നു തുടങ്ങിയില്ല . ഒരു ആറടി പൊക്കമുള്ള ആരോഗ്യവാനായ ഒരു ചെറുപ്പക്കാരൻ വണ്ടി നിർത്തി ഇറങ്ങി

Leave a Reply

Your email address will not be published. Required fields are marked *