ചെറിയ ഭയം ഇരുവരിലുമുണ്ടായി……
കാർ വീണ്ടും പറന്നു തുടങ്ങി…
ഇടയ്ക്ക് തട്ടുകടയിൽ വണ്ടി നിർത്തി രണ്ടു തവണ നെൽസൺ കട്ടൻ ചായ കുടിച്ചു…
വിളിച്ചെങ്കിലും അവർ പോയില്ല..
ഒരു തവണ പെട്രോൾ പമ്പിലും കാർ കയറി…
പുലർച്ചയോടെ അയാൾ അവരെ തൃശ്ശൂർ എത്തിച്ചു..
അഭിരാമി കാറിലിരുന്ന് മയങ്ങിപ്പോയിരുന്നു.
ടൗണിലെത്തിയപ്പോൾ അജയ് നെൽസണ് വഴി പറഞ്ഞു കൊടുത്തു…
അറിയാത്ത വഴിയായതിനാൽ നെൽസൺ പതിയെ ആണ് കാർ ഓടിച്ചത് …
ഗേയ്റ്റിനു മുൻപിൽ കാർ വന്നു നിന്നു…
അജയ് അഭിരാമിയെ വിളിച്ചുണർത്തി……
” അകത്തേക്ക് കയറ്റണോ… ?”
നെൽസൺ ചോദിച്ചു……
” വേണ്ട ചേട്ടാ… ”
കാറിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ അവൻ പറഞ്ഞു.
മറുവശത്തു കൂടി അഭിരാമിയും ഇറങ്ങി…
ഇരുട്ടിൽ പ്രേതാലയം പോലെ വീടു നിൽക്കുന്നത് അവൾ കണ്ടു…
അമ്മിണിയമ്മ വന്ന് ലൈറ്റിടാറില്ലേ, എന്നവൾ ഓർത്തു……
ചുറ്റുവട്ടത്തുള്ള വീടുകളിൽ പ്രകാശം ഉണ്ടായിരുന്നു ..
” ചേട്ടന്റെ ചാർജ്ജ്..?”
അയാളോട് വളരെ മടിച്ചാണ് അജയ് ചോദിച്ചത്……
“അതൊന്നും വേണ്ട അനിയാ… ഞാൻ പറഞ്ഞില്ലേ, ഇത് ദൈവത്തിന്റെ ക്വട്ടേഷനാ… ”
നെൽസൺ പുറത്തേക്ക് ഇറങ്ങുന്നതിനിടെ ചിരിയോടെ പറഞ്ഞു……
അതേ സമയം തന്നെ അയാളുടെ ഫോൺ ബെല്ലടിച്ചു…
അതയാളുടെ ഭാര്യയായിരുന്നു ..
സംസാരത്തിനു ശേഷം അയാൾ ഫോൺ കട്ടാക്കി.
“ഭാര്യയാ………. നമ്മളിവിടെ എത്തിയോ എന്നറിയാൻ വിളിച്ചതാ… ”
നെൽസൺ ചിരിച്ചു……
അജയ് മനസ്സിലാകാതെ അയാളെ നോക്കി …
” ഓട്ടത്തിന്റെ കാര്യമൊക്കെ ഞാൻ അവളോട് പറയാറുണ്ട്.. അങ്ങനെ ഇതും അറിയാം .. സത്യത്തിൽ ഈ ക്വട്ടേഷൻ എനിക്ക് തന്നത് അവളാണ് … ”
അജയ് വിസ്മയം പൂണ്ട് അയാളെ നോക്കി……
അഭിരാമിയും അയാളുടെ വാക്കുകളുടെ അമ്പരപ്പിലായിരുന്നു…
” പെണ്ണുങ്ങൾക്കല്ലേ പെണ്ണുങ്ങളുടെ മനസ്സറിയൂ……. ”
നെൽസൺ കൂട്ടിച്ചേർത്തു……
” നിങ്ങളുടെ നമ്പർ വേണം…… ”
അജയ് പറഞ്ഞു……
അയാൾ ഡോർ തുറന്ന് ഒരു കാർഡ് എടുത്തു അവനു നേരെ നീട്ടി …
” ഞാൻ പോകട്ടെ… നാളെ മറ്റൊരു ഓട്ടമുണ്ട്…….”
അയാൾ തിരിഞ്ഞു……
” നാളെയല്ല, ഇന്നുതന്നെ……. “