“ആരെ കത്രീന ചേച്ചീനെയോ? ചേച്ചീനെ ഇതുവരേം പൊക്കീല്ലേ?”
ദേഹമാസകലം പെർഫ്യൂം പൂശിക്കൊടുത്തുകൊണ്ട് ഗോപകുമാർ ചോദിച്ചു.
“ഇല്ലടാ…”
ആരിഫ് ചിരിച്ചു.
“അവിടേം ഇവിടേം ഒക്കെ പിടിച്ചും ഞെക്കീം മൂപ്പിച്ച് വെച്ചിട്ടേയുള്ളൂ…നീയീ പൂശൽ ഒന്ന് സ്പീഡിൽ ചെയ്യ്..അവളെ പോയി പൂശട്ടെ…”
“ഇന്നലെ വേറെ ഒരാളെ പൊക്കി എന്ന് കേട്ടു…”
ഗോപകുമാർ ചോദിച്ചു.
ആരിഫിന്റെ മുഖം വിളറി.
“ഏയ് ….ഇല്ല…ആരെ?”
ഗോപകുമാർ പെർഫ്യൂം ബോട്ടിൽ പിടിച്ച ഇടത് കരം ആരിഫിന്റെ മുഖത്തു വിലങ്ങനെ പതിപ്പിച്ചു.
“സിന്ധൂനെ..എന്റെ അനിയത്തി കൊച്ചിനെ…”
പിമ്പോട്ടു വെച്ചുപോയ ആരിഫ് അടിയേറ്റ മുഖത്തു അമർത്തി. മുഖത്തു നിന്ന് കൈത്തലം മാറ്റിയപ്പോൾ തന്റെ തലയ്ക്ക് മുകളിൽ ഉയർന്ന ചുറ്റിക അവൻ കണ്ടു.
“എന്റെ കൂടെപ്പിറപ്പിനെ…എന്റെ ചോരയെ..എന്റെ പെങ്ങളെ….”
പറഞ്ഞു തീർന്നതും ചുറ്റിക അവന്റെ തലയ്ക്ക് മുകളിൽ ആഞ്ഞുപതിച്ചു.
ആരിഫിന്റെ ശിരസ്സിൽ നിന്നും ചോര പൂക്കുല പോലെ കുതിച്ചു.
ഒന്നേ അടിക്കേണ്ടതായി വന്നുള്ളൂ.
ആരിഫ് നിലത്തേക്ക് പതിച്ചു.
അപ്പോഴാണ് അങ്ങോട്ടോടി വരുന്ന കുഞ്ഞുമോനെ ഗോപകുമാർ കാണുന്നത്.
“ഗോപാ…”
നിലത്ത് കിടന്ന് പിടയുന്ന ആരിഫിനെയും അവന്റെ ദേഹത്ത് നിന്ന് തെറിച്ച ചോരയിൽ പുതഞ്ഞ ഗോപകുമാറിനെയും കണ്ട് കുഞ്ഞുമോൻ സംഭ്രമിച്ചു.
“എന്ത്യേ സിന്ധു…?സിന്ധു എന്തിയേ?”
കുഞ്ഞുമോൻ ചോദിച്ചു.
ഗോപകുമാർ ചുറ്റിക മേലേക്കുയർത്തി.