സിന്ധുവിന്റെ നെറ്റിയിൽ ഉമ്മ വെച്ചുകഴിഞ്ഞ് ഗോപകുമാർ എഴുന്നേറ്റു.
പുറത്തേക്ക് നടന്നു.
“നീയെങ്ങോട്ടാ?”
“ഇപ്പ വരാം,”
പുറത്ത് കടന്നതും ഗോപകുമാർ കതക് ഓടാമ്പലിട്ടു. ചുറ്റും നോക്കി. ഒരു മുറിയുടെ മൂലയിൽ പല വിധത്തിലുമുള്ള കൃഷിയായുധങ്ങൾ അവൻ കണ്ടു. അങ്ങോട്ട് ചെന്ന് ഓരോന്നായി എടുത്തു. കൂട്ടത്തിൽ വലിയ ഒരു ചുറ്റികയുണ്ടായിരുന്നു.
“പെർഫെക്റ്റ്!”
ചുറ്റിക കൈയ്യിലെടുത്ത് അവൻ കണ്ണുനീരിനിടയിൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
പിന്നെ ഹാളിലേക്ക് ചെന്നു.
ആരിഫ് അവിടെ നിന്ന് കക്ഷങ്ങൾക്കകത്ത് പെർഫ്യൂം പൂശുന്നത് അവൻ കണ്ടു.
“ദേഹത്ത് മൊത്തം പൂശ് ആരിഫേ…”
അവൻ പറഞ്ഞു.
“ആ ഗോപാ…”
അവനെ കണ്ട് ആരിഫ് ചിരിച്ചുകൊണ്ട് ചോദിച്ചു.
“നീയെവിടെപ്പോയതാരുന്നെടാ?”
“നീയാ പെർഫ്യൂമിങ് തന്നെ..ഞാൻ പൂശിത്തരാം…”
ചുറ്റിക പിടിച്ച കൈ പിമ്പിൽ നിന്ന് മാറ്റാതെ അവൻ ഇടത് കൈ ആരിഫിന്റെ നേരെ നീട്ടി.
ആരിഫ് പെർഫ്യൂം ബോട്ടിൽ ഗോപകുമാറിന്റെ നേരെ നീട്ടി.
“ഇന്ന് കൊറേ കൊതിച്ച ഒരു ചരക്കിനെ അങ്ങ് പൊളത്തി കളിക്കാൻ പോകുവാ..അതുകൊണ്ട് ശരിക്കങ്ങ് ഇട്ടോ?”