പ്രശാന്ത് ചോദിച്ചു.
“രണ്ട് കൊല്ലം മുമ്പ്…ഇതിന്‍റെ ഓരോ പേജിലും ഉണ്ട് ഇതുപോലെ ചൂടന്‍ കവിതകള്‍… മിനിങ്ങാന്നാ എനിക്ക് ഈ ബുക്ക് കിട്ടിയേ..ഞാന്‍ പോയില്ലേ ഇവന്‍റെ വീട്ടില്‍…? ഇവന്‍റെ ഷെല്‍ഫില്‍, ഏറ്റവും അടിയില്‍…”
ഡെന്നീസ് മുഖം കുനിച്ച് ഇരുന്നു.
“ഒരു കൊല്ലത്തെ കവിതാസമാഹാരം ..അല്ല പ്രണയ കവിതാസമാഹാരം ആണിത്..ഇതുപോലെ ഒരു ബുക്ക് കൂടിയുണ്ട്…അത് അങ്ങനെ വായിക്കാന്‍ കൊള്ളുകേലാ! അപ്പടീം “എ” യാ…അമ്മേടെ മൊഖം …. ചുണ്ടും കണ്ണും അങ്ങനെ എല്ലാം ഒണ്ട്…”
സുനിതയുടെ കണ്ണുകള്‍ അവിശ്വസനീയതയില്‍ വിടര്‍ന്നു വളര്‍ന്നു.
“കരാട്ടെക്കാരന് അപ്പം കവിതയും വഴങ്ങും ല്ലേ?”
മുഖത്ത് പുഞ്ചിരി വരുത്തി സുനിത ഡെന്നീസിനോട് ചോദിച്ചു.
കോര്‍ണറില്‍ ഇരുന്ന ടെലിഫോണ്‍ ശബ്ദിച്ചു. പ്രശാന്ത് ബുക്കുമായി ടെലിഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പോയി. ഡെന്നീസ് ഇപ്പോഴും മുഖം ഉയര്‍ത്തിയിട്ടില്ല.
“ആ അച്ഛാ, എങ്ങോട്ടാ? കവലേലേക്കോ? ഇപ്പം വേണോ? ശരി, വരാം,”
“അച്ഛനാ,”
റിസീവര്‍ ക്രഡിലില്‍ വെച്ച് പ്രശാന്ത് പറഞ്ഞു. “കുഞ്ഞ് കുട്ടിച്ചേട്ടന്റെ കടെന്നാ വിളിച്ചേ, എന്നോട് ഒന്നങ്ങോട്ടു ചെല്ലാന്‍! ഞാനിപ്പം വരാം…എടാ നീയെന്തിനാ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ തലേം കുമ്പിട്ടു ഇരിക്കുന്നെ! അമ്മേടെ കാല് എന്തോരം പിടിക്കുന്നോ അത്രേം അടി കൊറച്ചേ കിട്ടത്തുള്ളൂ നെനക്ക് അമ്മേടെ കയ്യീന്ന്! ആ തൊടങ്ങിക്കോ..ഞാന്‍ ദാ എത്തി…”
അത് പറഞ്ഞ് പ്രശാന്ത് പുറത്തേക്കു പോയി. സുനിത അടുപ്പിന്‍ നേരെ ജ്വലിക്കുന്ന തീയ് നോക്കി നിന്നു. ഡെന്നീസ് എഴുന്നേറ്റു.
“ആന്‍റി…”
അവളുടെ പിമ്പില്‍ ചെന്നു നിന്ന് അവന്‍ വിളിച്ചു. അവള്‍ മുഖം വെട്ടിച്ച് അവനെ പെട്ടെന്ന് നോക്കി.
“ആന്‍റിയൊ?”
അവളുടെ സ്വരത്തില്‍ ക്രുദ്ധതയുണ്ടായിരുന്നു.
“ആ ബുക്കില്‍ നീ എനിക്ക് തന്ന വേഷം ആന്റീടെ അല്ലല്ലോ…”
“ആന്‍റി ഞാന്‍…”
അവന്‍ അവളുടെ കയ്യില്‍ പിടിച്ചു. സുനിത പിടി വിടുവിച്ചില്ല.
“എന്തൊരു കലികാലമാണ് എന്‍റെ ഭഗവാനെ!”
അവള്‍ വിലപിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“മക്കളെ നിങ്ങടെ തലമുറേലേ പിള്ളേര്‍ക്ക് മൊത്തം തലതിരിവാണോ? ഇതിനെയൊക്കെ ഞാന്‍ എന്ത് പേരിട്ടാ വിളിക്കേണ്ടേ?”
ഡെന്നീസിന്‍റെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നത് അവള്‍ കണ്ടു. ഉള്ളില്‍ ഒരു നോവ് അപ്പോള്‍ അവള്‍ അറിഞ്ഞു.