ആയുധമില്ലാതെ…”
“എന്നാര് പറഞ്ഞു?”
വീണ്ടും ശാന്തമായ, പുഞ്ചിരിച്ചുകൊണ്ടുള്ള ഉത്തരം.
“ആര് പറഞ്ഞു എനിക്ക് പേടിയില്ലന്ന്? പേടിയുണ്ട്… നിന്‍റെ സിസ്റ്റത്തിനകത്ത് ഞങ്ങളൊക്കെ ജീവിച്ച കാലത്ത് ഞങ്ങള്‍ക്ക് നീതി നിഷേധിച്ച കുറെപ്പേരുണ്ട്. ഞങ്ങടെ ചോരേം പച്ചയിറച്ചിയും കൊണ്ട് മാത്രം വിശപ്പും ദാഹോം അടക്കിയവര്‍….!”
ജോയലിന്റെ നോട്ടം തീവ്രമാകുന്നത് രാകേഷ് കണ്ടു.
“അവരിലെ അവസാനത്തെ ആളെയും കൊന്നു തള്ളുന്നതിനു മുമ്പ് നിന്‍റെയൊക്കെ ബുള്ളെറ്റില്‍ ഞങ്ങടെ ജീവനങ്ങ് ഒടുങ്ങുമോ എന്ന പേടി എനിക്കുണ്ട്…”
അവന്‍റെ വാക്കുകളിലെ ചൂട് തന്നെ തൊടുന്നത് പോലെ രാകേഷിനു തോന്നി.
“അവന്‍റെയൊക്കെ തലകൊത്തിയരിഞ്ഞു തീയില്‍ വിതറുന്നതിനു മുമ്പ് പട്ടിണീം രോഗോം വന്ന് എന്‍റെ ജീവനങ്ങോട്ട് ഒടുങ്ങിത്തീരുമോ എന്ന് ഞാന്‍ ഓരോ നിമിഷവും പേടിക്കുന്നുണ്ട്!”
അപ്പോള്‍ രാകേഷിന്റെ കണ്ണുകള്‍ വീടിന്‍റെ മുകളിലേക്ക് നീണ്ടു.
അവനൊന്നമ്പരന്നു.
പിന്നെ ചുറ്റും നോക്കി.
അമ്പരപ്പ് ഭയമായി.
വീടിന്‍റെ മുകളില്‍, ചുറ്റുമുള്ള മരങ്ങള്‍ക്ക് മേല്‍, ഷെഡുകള്‍ക്ക് മേല്‍ തങ്ങളെ ഉന്നം വെച്ച്, തങ്ങള്‍ക്ക് ചുറ്റും സായുധരായ ആളുകള്‍.
തങ്ങളെ വളഞ്ഞ്!
“യൂ!!”
നിയത്രിക്കാനാവാത്ത ദേഷ്യത്തോടെ രാകേഷ് അലറി.
അവന്‍ തോക്ക് ജോയലിന്റെ നെറ്റിയ്ക്ക് നേരെ ഉയര്‍ത്തി.
അതേ നിമിഷം ജോയലിന്റെ വലത് കൈ ജാക്കറ്റിനുള്ളിലേക്ക് കയറി.
നിമിഷാര്‍ദ്ധം കൊണ്ട് പുറത്തേക്ക് വന്ന കയ്യില്‍ തീ തുപ്പാന്‍ തയ്യാറെടുത്ത് കൊണ്ട് റെമിങ്ങ്ടണ്‍ പിസ്റ്റള്‍ രാകേഷിന്റെ നെറ്റി നോക്കി ഉയര്‍ന്ന് നീണ്ടു.
“കീഴടങ്ങാന്‍ വന്നതല്ല!”
തോക്ക് രാകേഷിന്റെ നെറ്റിയിലേക്ക് അടുപ്പിച്ച് ജോയല്‍ പറഞ്ഞു.
“കീഴടക്കാന്‍!”
രാകേഷിന്റെ തോക്ക് ജോയലിന്റെ നെറ്റിയെ മുട്ടി മുട്ടിയില്ല എന്ന നിലയിലെത്തി.
“ചങ്കൂറ്റമുണ്ട്!”
ജോയല്‍ തുടര്‍ന്നു.
“ഇവരൊക്കെ ഇങ്ങനെ കൂടെപ്പിറപ്പിന്‍റ്റെ ചോരക്കൊഴുപ്പ് കാട്ടി ജോയലെ ഞങ്ങള്