വിനയചന്ദ്രൻ പറഞ്ഞു.
അഭിരാമി ഒരു നിമിഷം ഞെട്ടി.. വിനയേട്ടൻ എന്താണ് പറഞ്ഞു വരുന്നതെന്ന് അവൾക്കു മനസ്സിലായില്ല ..
” ഇന്നോ നാളെയോ അജയ് എത്തും… അവനെയും കൂട്ടി പോകാനാണ് തീരുമാനം … ”
” അതിനെന്താ …? രണ്ടു മൂന്നു സിറ്റിംഗ് കഴിഞ്ഞിട്ടു നിങ്ങളെ പ്രസന്റ് ചെയ്യുന്നുള്ളൂ എന്നത് ഞാൻ തീരുമാനിച്ച കാര്യമാണ്. നിങ്ങൾ ധൈര്യമായി പോയി വാ…”
വക്കീൽ ചെറിയ ചിരിയോടെ പറഞ്ഞു …
” എന്നാൽ ഞങ്ങളിറങ്ങട്ടെ …?”
” മൂന്നു പേരും കൂടിയാണോ യാത്ര …?”
“എനിക്കതിനു എവിടെയാ സമയം സാറേ …” ചിരിയോടെ പറഞ്ഞു കൊണ്ട് വിനയചന്ദ്രൻ എഴുന്നേറ്റു .
ഓഫീസിൽ നിന്ന് ഇറങ്ങി കാറിലേക്കു കയറുമ്പോൾ വിനയചന്ദ്രൻ നിശബ്ദനായിരുന്നു.
“വിനയേട്ടനെന്താ വക്കീലിനോട് അങ്ങനെ പറഞ്ഞത് …?”
” നിനക്കു തിരക്കുണ്ടോ …?”
“ഇല്ല … ”
” എന്നാൽ മൈതാനത്തേക്ക് വിട്…”
വടക്കുംനാഥന്റെ അങ്കണത്തിനു മുന്നിൽ , പാർക്കു ചെയ്യുന്ന ഭാഗത്ത് അഭിരാമി കാർ നിർത്തി.
കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാതെ ഹെഡ്റെസ്റ്റിൽ തല ചായ്ച്ച് വിനയചന്ദ്രൻ ഇരുന്നു ..
കുറച്ചകലെയായി മറ്റൊരു കാറും വന്ന് നിൽക്കുന്നത് മിററിലൂടെ അവൾ കണ്ടു.
“വിനയേട്ടാ ….”
“ഉം … ” അയാൾ നിവർന്നു …
“മൈതാനമെത്തി … ”
” ഗ്ലാസ്സ് ഓപ്പണാക്ക് … ”
അവൾ വിൻഡോ ഗ്ലാസ് താഴ്ത്തി.
“വക്കീലിനോടെന്താ അങ്ങനെ പറഞ്ഞത് …?”
“അയാൾ നിയമം അനുസരിച്ച് മാത്രം ജീവിക്കുന്നവനാണ് … ”
അവൾക്ക് അത്ഭുതം തോന്നി …
” ഞാനുദ്ദേശിച്ച കാര്യം അയാളോട് പറഞ്ഞാൽ കേസിനേയും ബാധിക്കും … ”
” അതെന്താ ..?”
” വിചാരണയും വിസ്താരവും കഴിഞ്ഞ് എന്ന് വിധി വരാനാണ് ….? നിനക്ക് നഷ്ടപ്പെട്ടത് പെട്ടെന്ന് തിരിച്ചു കിട്ടണമെങ്കിൽ മറ്റെന്തെങ്കിലും വഴി നോക്കണം … ”
” എനിക്കൊന്നും മനസ്സിലാകുന്നില്ല … ”
” നീ ഒന്ന് പുറത്തിറങ്ങി നടന്നിട്ടു വാ….ഞാൻ കുറച്ചു നേരം തനിച്ചിരിക്കട്ടെ … ”
അയാളെ ഒന്നു നോക്കിയ ശേഷം അവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി ..