ഏട്ടത്തി അടുക്കളയുടെ സ്ലാബിന്മേൽ ഇരുപ്പായിരുന്നു.
“പാൽ ചൂടാക്ക്, എന്നിട്ട് ചായ വെക്കാം!”
അവൻ ഗ്യാസ് കത്തിച്ചു പാൽ ചൂടാക്കാൻ തുടങ്ങി. സിന്ധു മൂളിപ്പാട്ടും പാടിയിങ്ങനെ സ്ലാബിൽ ഇരുപ്പായിരുന്നു. ദീപുവിന് ആദ്യമായത് കൊണ്ട് അത്ര മടുപ്പൊന്നും തോന്നിയില്ല. അവനങ്ങനെ പാൽ ചൂടാക്കി, ഏടത്തിയുടെ ശിക്ഷണത്തിൽ ചായയുണ്ടാക്കാനും പഠിച്ചു.
മുത്തശ്ശിക്ക് കട്ടൻ ചായയും അവൻ തന്നെ കൊടുത്തു.
സിന്ധുവിന്റെ മനസ്സിൽ അവനെ ഇട്ടു പണിയെടുപ്പിക്കുന്നതിൽ ഒരു ഹരമുണ്ടായിരുന്നു. തന്നെ പലപ്പോഴും കുറ്റം പറയുന്നവനല്ലേ അനുഭവിക്കട്ടെ എന്നവളുടെ മനസും പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ഒരു സംഭവം അവളോർത്തു. അശോകിന് മുരിങ്ങയിലയും പരിപ്പും കറി വല്യ ഇഷ്ടമാണ്. സിന്ധു അത് ഉഗ്രനായി ഉണ്ടാക്കുകയും ചെയ്തിരുന്നു. പക്ഷെ ഉപ്പു കൂടിയെന്നും പറഞ്ഞായിരുന്നു ദീപു മോര് ഒഴിച്ച് കഴിച്ചത്. അശോകിന്റെ മുൻപിൽ അങ്ങനെ പറഞ്ഞതായിരുന്നു സിന്ധുവിന് കൂടുതൽ ദേഷ്യമായതും.
അങ്ങനെ പുട്ടിനു മാവ് കുഴച്ചതും കടലകറിയുണ്ടാക്കിയതും ദീപു തന്നെയായിരുന്നു. പിന്നെ ഉച്ചയ്ക്കുള്ള ചോറ് വെക്കാനും സിന്ധു പഠിപ്പിച്ചു കൊടുത്തു. ഏറ്റവും വലിയ ചടങ്ങ് പാത്രം കഴുകൽ ആയിരുന്നു. ആ സമയമത്രയും ദീപു പണിയെടുത്തു വിയർത്തിരുന്നു. ഏട്ടത്തിയോട് മനസ്സിൽ നല്ല ദേഷ്യം തോന്നിയെങ്കിലും അവനൊന്നും കാണിച്ചില്ല.
പക്ഷെ അവനറിയാമായിരുന്നു താനുണ്ടാക്കിയതിനു വലിയ ടെസ്റ്റ് ഒന്നുമില്ല എന്ന് പക്ഷെ ഏട്ടത്തി ഒരു പരാതിയുമില്ലാതെ എല്ലാം കഴിച്ചു. അതവനിൽ ചെറിയൊരു മാറ്റമാണുണ്ടാക്കിയത്.
ഏതാണ്ട് ഉച്ചയോടെയായിരുന്നു അവൻ കുളിക്കാൻ ആയിട്ട് തൊട്ടടുള്ള കുളത്തിലേക്ക് ചെല്ലുന്നത്. അന്നേരം സിന്ധുവും കൂടെ ചെല്ലാമെന്നു പറഞ്ഞു. കുളിക്കാൻ അല്ലെങ്കിലും അവളുടെ ചില തുണികൾ അലക്കാൻ അവനെ എൽപ്പിക്കാമെന്നായിരുന്നു അവളുടെയുള്ളിൽ. പക്ഷെ അതും കൂടെയിനി അവനോടു പറഞ്ഞാൽ ദീപു ഉറപ്പായും ദേഷ്യപെടുമെന്നു സിന്ധുവിനും നല്ലപോലെ അറിയാമായിരുന്നു. ആയതിനാൽ അവനെയൊന്നു കൊതിപ്പിച്ചു നിർത്താൻ അവൾ തീരുമാനിക്കായിരുന്നു.
അത് എങ്ങനെയെന്ന് സിന്ധുവിന് മാത്രമേ അറിയൂ.
കുളക്കടവിൽ എത്തുമ്പോ ദീപുവല്ലാതെ, ആരും തന്നെയില്ലായിരുന്നു.കുളിക്കുന്ന ദീപുവിനെ നോക്കുന്ന നേരം അവൾ സാരി ഇളം നീല നിറമുള്ള ഇടുപ്പിലൂടെ ചുറ്റിയതും അവളുടെ പൊക്കിളിന്റെ ഒരംശം ദീപുവിനും കാണാനായി.
“എടാ നീ കുളിച്ചു കഴിഞ്ഞോ?”
“ഉഹും എന്തെ?” ഏടത്തിയുടെ മടക്കുള്ള വയറിന്റെ മേലുള്ള വിയർപ്പിന്റെ വെയിലത്തുള്ള തിളക്കം അവൻ ഇമ വെട്ടാതെ നോക്കി. ഇത് കാണിക്കാൻ ആണോ വന്നതെന്നപോലെ അവനൊരു നോട്ടം നോക്കുകയായിരുന്നു. ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷമവൾ തുടർന്നു.
“എടാ എന്റെ ഒന്ന് രണ്ടു തുണികൂടെ നീ അലക്കി താടാ…”
“അയ്യേ അതൊന്നുമെനിക്ക് വയ്യ.”
“പ്ലീസ്.”
“പെണ്ണുങ്ങളുടെ തുണിയൊന്നും ഞാനലക്കില്ല! ഏട്ടത്തി മണ്ണാമാരോട് കൊടുത്താൽ മതി.”
“ഇതൊന്നും അവരോടു കൊടുക്കാൻ പറ്റില്ലെടാ.”