അല്ല ഞാനവന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് പറഞ്ഞതാണ്.
ഹും.. അവളുടെ ആ സംസാരം കേട്ട് മനു പുച്ഛത്തോടെ ചുണ്ട് കൊട്ടി കാണിച്ചു.
എന്ന ശരിടാ ഞാൻ പോണു.
മ്മ് ശരി.. ശരി.. എന്നും പറഞ്ഞ് മനു ശ്രീക്കുട്ടന്റെ അടുത്തേക്ക് നടന്നു.
മനു ശ്രീക്കുട്ടന്റെ അടുത്ത് എത്തുബോൾ ശ്രീക്കുട്ടൻ വിദൂരതയിലേക്ക് നോക്കി നിൽക്കുന്നതാണ് കണ്ടത്.
ടാ മൈരേ രാവിലെ തന്നെ മനുഷ്യന്റെ ഉറക്കം കളയാനായിട്ട് എന്ത് മൈരാണ് നിനക്ക് പറയാനുള്ളത്. മനു അല്പം കലിപ്പിൽ ചോദിച്ചു.
ശ്രീക്കുട്ടൻ പതിയെ മനുവിന് നേരെ തിരിഞ്ഞു.
എന്താടാ.. എന്തു പറ്റി. എന്തിനാണ് നീ കരഞ്ഞത്.. ശ്രീകുട്ടന്റെ മുഖഭാവം കണ്ട് മനു ചോദിച്ചു.
ശ്രീക്കുട്ടൻ കരച്ചിലിന്റെ അകമ്പടിയോടെ കാര്യങ്ങളെല്ലാം മനുവിനോട് പറഞ്ഞു.
മനു എല്ലാം കേട്ട് കഴിഞ്ഞ് ശ്രീക്കുട്ടനെ ആശ്വസിപ്പിച്ചു.
ടാ.. ഈ ലോകത്ത് ഒരാൾക്ക് മറ്റൊരാളെ ഇഷ്ടപ്പെടാൻ മാത്ര സ്വാതന്ത്ര്യള്ളു അയാൾ തിരിച്ചും ഇഷ്ടപ്പെടണം എന്ന് പറയാൻ കഴിയില്ല അതുകൊണ്ട് നീയത് മറന്നേക്ക്.
മനു അത് പറഞ്ഞതും ശ്രീകുട്ടൻ കലങ്ങിയ കണ്ണുമായ് അവനെ നോക്കി. ശേഷം മനുവിന്റെ നെഞ്ചിൽ വീണ് കുറച്ച് നേരം കരഞ്ഞു.
നിന്റെ സങ്കടം മാറാനുള്ള മരുന്ന് എന്റെ കയ്യിലുണ്ട്.. കുറച്ച് നേരം കരയാൻ വിട്ടതിനു ശേഷം മനു ശ്രീകുട്ടനെ തന്റെ നെഞ്ചിൽ നിന്നും പറിച്ച് മാറ്റി കൊണ്ട് പറഞ്ഞു.
ശ്രീക്കുട്ടൻ എന്ത് എന്ന ഭാവത്തിൽ കണ്ണ് തുടച്ച് മനുവിനെ നോക്കി.
വാ.. മനു ശ്രീക്കുട്ടനെ കൊണ്ട് നേരെ പോയത് കുറച്ച് അകലെയുള്ള ഒരു ബിവറേജിലേക്കാണ്.
തന്റെ അപ്പോഴത്തെ സങ്കടം മറക്കാൻ എന്ത് വിഷം കഴിക്കാനും ശ്രീക്കുട്ടൻ അന്നേരം ഒരുക്കാമായിരുന്നു.
ബിവറേജിൽ പോയി ഒരു കുപ്പിയും എടുത്ത് കൂടെ കഴിക്കാൻ രണ്ട് ബിരിയാണിയും വാങ്ങി അവർ വീണ്ടും തിരിച്ചു വന്നു.
അടുത്തതായി ആരും കാണാതെ അത് അകത്താക്കുക എന്നതാണ്.
അവർ അതികം ആരും വരാത്ത ഒരു പള്ളി സ്മശാനതോട് ചേർന്ന ഒഴിഞ്ഞ പറമ്പാണ് തിരഞ്ഞെടുത്തത്. അവിടെ ഒരു വലിയ പുളിമാവിന്റെ ചുവട്ടിൽ അവർ സ്ഥാനം പിടിച്ചു.
ഇതിനിടയിൽ അനുവിന്റെ വീട്ടിൽ വിവേക് സാറും വീട്ടുകാരുമെത്തിയിരുന്നു.