കല്യാണത്തിന്റെ തലേന്നാൾ :
ശ്രീകുട്ടൻ രാവിലെ മുതൽ തന്നെ വെള്ളമടി തുടങ്ങി എന്ന് പറയുന്നതാവും സത്യം. തന്റെ ജീവിതത്തിലെ രണ്ടാമത്തെ മദ്യപാനം എങ്കിലും അവൻ അവന്റെ കപ്പാസിറ്റിയിൽ ഒതുങ്ങിയത് മാത്രം കഴിച്ചു.
എന്നാൽ രാത്രിയിൽ ഇരുട്ടിന്റെ മറവിൽ അവന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന അളവറ്റ മദ്യം അവന്റെ സിരകളിൽ ഉറങ്ങികിടന്ന പലതും കനൽ കട്ടയിൽ കാറ്റടിച്ചതുപോലെ ആളി കത്തിച്ചു.
ടാ ശ്രീക്കുട്ട മതി മതി കുടിച്ചത്. മനു കുഴഞ്ഞ നാവുമായി ശ്രീക്കുട്ടന് നേരെ ആഗ്ന്യയുടെ സ്വരമുയർത്തി.
നീ പോടാ.. ഞാൻ ഇന്ന് കുടിക്കും. കുടിച്ച് മരിക്കും എന്നാലും എനിക്ക് സന്തോഷ.. പണത്തിന്റെ അഭാവം മൂലം ജാവനിൽ ഒതുക്കിയ ആഘോഷം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ കുപ്പിയിൽ കാൽ ഭാഗം വരുന്ന ജവാൻ വെള്ളം ചേർക്കത്തെ വായിലേക്ക് കമിഴ്ത്തിയത് കണ്ട മനു ശ്രീകുട്ടനെ തടഞ്ഞു.
നിനക്കറിയോ മനു ഓർമ്മവച്ച കാലം മുതൽ എന്റെ ഉള്ളിൽ കൊണ്ടു നടന്നത അവളെ എന്റെ പെണ്ണായിട്ട്.
ഓ.. തുടങ്ങി അവന്റെ. ടാ മൈരേ നീ കുടിച്ച് ചാവണ്ട എന്ന് കരുതിപറഞ്ഞതല്ല. നീ അത് മുഴുവൻ കമിഴ്ത്താതെ കുറച്ച് എനിക്ക് കൂടി താ മൈരേ.
അതേടാ മൈരേ നിനക്ക് ഞാൻ ചത്താലും ഒരു രോമവുമില്ല എന്നെനിക്ക് നന്നായിട്ടറിയാം. എന്റെ സങ്കടങ്ങൾ അത് എന്റെത് മാത്രമാണല്ലോ..
അളിയാ നീ അങ്ങനെ പറയരുത്. നിന്റെ എന്ത് കാര്യത്തിന ഞാൻ കൂടെ നിൽക്കാതിരുന്നിട്ടുള്ളത് പറ..
നീയും അനുവും ഓന്നിക്കുന്നത് കാണാൻ ഞാൻ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ട് എന്ന് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല.
ഹും.. ഒന്നിക്കും പോലും. അവള് പോയി അവള് പോയടാ.. അവളെ അവളുടെ ആ പ്രൊഫസറ് മൈരൻ കൊണ്ടോയി അത് പറയുബോൾ ശ്രീക്കുട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
അളിയാ.. നീ വിഷമിക്കാതിരി നിനക്ക് അവളെ കെട്ടണമെന്ന് അത്രക്ക് നിർബന്ധണോ..
അതേടാ ഞാൻ അവളില്ലങ്കിൽ ചിലപ്പോ ചത്തുപോകും.
ഹും.. ഒരു പ്ലാനുണ്ട് നിനക്ക് അവളെ കെട്ടാൻ പറ്റും എന്നെനിക്ക് ഉറപ്പുതരാൻ പറ്റില്ല. പക്ഷേ ചിലപ്പോ ഈ കല്യാണം മുടങ്ങാൻ ചാൻസുണ്ട്. കുറച്ച് നാറിയ കളിയാണ് എങ്കിലും ഒന്ന് ട്രൈ ചെയ്തുനോക്കാം.