ദേവടത്തെത്തി പൂജാമുറിയിൽ വിളക്കുവച്ചു, ദേവടത്തെ പൂജാമുറിയുടെ വാതിലും തൂണുകളും മച്ചും ചന്ദനത്തിൽ തീർത്തതാണ് അത് എന്നും തുടക്കുന്നത് കൊണ്ട് അതിനകം എപ്പോഴും ചന്ദനത്തിന്റെ തീഷ്ണ സുഗന്ധമാണ്, പൂജാമുറിയിൽ പെരുമാറുന്നതുകൊണ്ടാവാം അതേ ഗന്ധമാണ് വൃന്ദക്കും,
നിലവിളക്കിൽ ദീപം പകർന്നു ഉമ്മറത്തു കൊണ്ടുവച്ചു കണ്ണനും വൃന്ദയും നാമം ജപിച്ചു,
രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും വൃന്ദയുടെ മനസ്സിൽ വല്ലാത്തൊരു ആധി ഉണ്ടായിരുന്നു,
വൃന്ദ കിച്ചയെ വിളിച്ചു,വൃന്ദ നന്ദൻ പറഞ്ഞ കാര്യങ്ങൾ കിച്ചയോട് പറഞ്ഞു…
കിച്ച അവളെ സമാധാനിപ്പിച്ചു, വരുന്നടുത്തുവച്ചുകാണാമെന്ന് വൃന്ദയും വിചാരിച്ചു…
••❀••
പിറ്റേന്ന് വൃന്ദ നന്ദന്റെ കാര്യമാലോചിച്ചിട്ട് ആകെ ടെൻഷൻ ആയിരുന്നു, വലിയച്ഛൻ പോകുന്നതിന് മുന്നേ വന്നാൽ ഉണ്ടാകുന്ന ഭൂകമ്പമോർത്തു അവളാകെ വിഷമിച്ചു, വലിയച്ഛൻ പോയിട്ടാണെൽ ഈ കല്യാണക്കാര്യം ആരും വലിയച്ഛനോട് പറയില്ല അതവൾക്ക് ഉറപ്പായിരുന്നു.
രാജേന്ദ്രൻ പതിവ് സമയത്തുതന്നെ പോയപ്പോൾ വൃന്ദ ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു, അന്ന് കോളേജിലെന്തോ അവധി ആയതുകൊണ്ട് ശില്പയും വീട്ടിലുണ്ടായിരുന്നു.
ഒരു പതിനൊന്നു മണിയോടെ നന്ദന്റെ കാർ ഗേറ്റ് കടന്ന് വരുന്നത് വൃന്ദ ഒരു വിറയിലോടെ കണ്ടു,
തൊഴുത്തിനടുത്തായി നിൽക്കുകയായിരുന്നു വൃന്ദ, കാറിൽ നിന്നും നന്ദനും അവന്റെ അമ്മ ശ്യാമയും ഇറങ്ങി, നന്ദൻ കാറിൽ നിന്നിറങ്ങി ചുറ്റും നോക്കി വൃന്ദയെ കണ്ട് പുഞ്ചിരിച്ചു, അതുകണ്ട വൃന്ദ പെട്ടെന്നോടി വീടിനുള്ളിലേക്ക് പോയി…
മുറ്റത്തു കാർ വന്ന ഒച്ചകേട്ട് നളിനി പുറത്തേക്ക് വന്നു, നന്ദനെയും ശ്യാമയെയും കണ്ടപ്പോൾ പുഞ്ചിരിച്ചുകൊണ്ട് അവരെ നോക്കി,
“അല്ല….ആരിത്….? ശ്യാമയോ…വാ വാ…”
നളിനി ശ്യാമയുടെ കൈ കവർന്നുകൊണ്ട് പറഞ്ഞു,
“വാ…അകത്തേക്കു വാ…നന്ദാ മോനേ കേറിവാ…”
നളിനി രണ്ടുപേരെയും അകത്തേക്കു വിളിച്ചു,
“ഒരുപാട് നാളായല്ലോ നിങ്ങളെയൊക്കെ കണ്ടിട്ട്…”
നളിനി ചോദിച്ചുകൊണ്ട് സോഫയിലേക്ക് ഇരുന്നു,
“സാബുവേട്ടന് ബിസിനസ് എന്നും പറഞ്ഞു തിരക്ക്, ഇവനാണേൽ ബാങ്ക് ടെസ്റ്റ് എഴുതുന്നതിന്റെ തിരക്ക്, പിന്നെ ഞാനൊറ്റയ്ക്ക് എങ്ങോട്ടും പോവാറില്ല ചേച്ചി അതാ…”
ശ്യാമ പറഞ്ഞു.
നളിനി അടുക്കളയിൽ നോക്കി വൃന്ദയെ വിളിച്ചു.
വൃന്ദ ഹാളിലേക്ക് വന്നു.
നന്ദൻ ശ്യാമയെ ചുരണ്ടി ഇതാണ് ആള് എന്ന് കണ്ണ് കാണിച്ചു, ശ്യാമ പുഞ്ചിരിയോടെ അവളെ നോക്കിയിരുന്നു