പിറ്റേന്ന് മുടിയൻ സഞ്ജയുടെ അവസ്ഥയായിരുന്നു അവനും. പക്ഷേ ഇന്ന് ഒരു എട്ടാം ക്ലാസുകാരന്റെ ദേഷ്യം ആയിരുന്നില്ല എനിക്ക്. ഒരു +1 കാരന്റെ കൈകരുത്തും അനു എന്നോട് മിണ്ടാത്തതിന്റെ ദേഷ്യം കൂടി ഞാൻ അവന്റെ ശരീരത്തിൽ തീർത്തു.
പക്ഷേ പിറ്റേന്ന് മുതൽ അതൊരു രണ്ട് ക്ലാസ്സുകൾ തമ്മിലുള്ള ബലപരീക്ഷണമായി മാറി. അതിന്റെ പേരിൽ രണ്ട് ക്ലാസ്സിലുള്ളവർക്കും സസ്പെൻഷൻ കിട്ടിയ കൂട്ടത്തിൽ ഞാനും മനുവുമുണ്ടായിരുന്നു.
ആദ്യമായി ഞാൻ ഒരു സസ്പെൻഷനും വാങ്ങി വീട്ടിലേക്ക് ചെന്നപ്പോൾ ആനയും അംബാരിയും കൊണ്ട് വരവേൽക്കേണ്ട എന്നെ അമ്മ നല്ല പുളി വടികൊണ്ടാണ് എതിരേറ്റത്.
പക്ഷേ എന്നെ സങ്കടപെടുത്തിയത് സസ്പെൻഷൻ കിട്ടിയ ഈ 10 ദിവസം എനിക്ക് അനുവിനെ കാണണമെങ്കിൽ ഒന്നുകിൽ അവളുടെ വീട്ടിൽ പോണം അല്ലങ്കിൽ വഴിയരികിൽ കാത്ത് നിൽക്കണം എന്നതായിരുന്നു.
എന്തായാലും രണ്ടും റിസ്കാണ് കാരണം അവളുടെ ക്ലാസ്സുമായിട്ടാണ് ഞങ്ങൾ തല്ലുണ്ടാക്കിയത്. അതും അതിന്റെ തുടക്കം അനു മൂലവും. പുറത്ത് അങ്ങനെ ഒരു കാര്യം വന്നില്ലങ്കിലും സ്കൂളിലെ കുട്ടികൾക്കിടയിൽ അതൊരു പരസ്യമായ രഹസ്യമായി നിലനിന്നു.
അനുവിന് ആ കാര്യത്തിൽ എന്നോട് നല്ല ദേഷ്യം ഉണ്ടാവും എന്നെനിക്ക് ഊഹികവുന്നതേയുള്ളു. അതുകൊണ്ട് തന്നെ അവളെ വീട്ടിൽ ചെന്ന് കാണാനോ വഴിയരികിൽ വച്ച് കാണാനോ ഞാൻ ശ്രമിച്ചില്ല.
പക്ഷേ രണ്ട് ദിവസത്തിന് ശേഷം എനിക്കൊരു വിസിറ്റർ ഉണ്ടായിരുന്നു. അനുശ്രീ D/O ഗോവിന്ദൻ നായർ.
അവൾ എന്റെ വീട്ടിൽ വന്ന് അവളുടെ അമർഷം മുഴുവൻ എന്നോട് പറഞ്ഞുതീർത്തു.
നീ ആരാട എന്റെ കാര്യത്തിൽ ഇടപെടാൻ.. നീ ആരാ എന്റെ ബോഡിഗഡോ..
ആ.. അതെ നിന്റെ കാര്യങ്ങളൊക്കെ എന്നെതന്നെയാ ഏൽപ്പിച്ചിട്ടുള്ളത്. എട്ടാം ക്ലാസ്സിൽ എനിക്ക് ചാർത്ഥിക്കിട്ടിയ ആ അധികാരത്തിന്റെ പേരിൽ ഞാൻ അവളോട് പറഞ്ഞു.
അത് കേട്ട് ചവിട്ടി പൊളിച്ചുകൊണ്ട് അവൾ എന്റെ വീട്ടിൽ നിന്നും ഇറങ്ങി പോയി. നീ എന്റെ കാര്യത്തിൽ ഇടപെടേണ്ട അതെനിക്ക് ഇഷ്ട്ടല്ല. അവൾ പോകാൻ നേരം തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.
അവളെന്നോട് അങ്ങനെയെല്ലാം പറഞ്ഞെങ്കിലും ഞാൻ അവളോടുള്ള സ്നേഹം എന്റെ നെഞ്ചിലിട്ട് കൊണ്ടുനടന്നു.