രണ്ടാമൂഴം 1 [JK]

Posted by

ഗോവിന്ദൻ നായരുടെയും അനിയത്തി ഹേമയുടെയും വിവാഹം വീട്ടുകാർ നിശ്ചയിച്ച പ്രകാരം ഒരേ ദിവസം ഒരേ മുഹൂർത്തത്തിൽ തന്നെയാണ് നടന്നത്.

കല്യാണത്തിന് ശേഷം ഹേമയുടെ അച്ഛന്റെയും അമ്മയുടെയും നിർബന്ധം മൂലം ഹേമയും ഭർത്താവ് ചന്ദ്രനും ഹേമയുടെ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. 90 കാലഘട്ടം വരെ നായർ സമുദായത്തിൽ അതൊരു പതിവുള്ള കാര്യവുമാണ്.

ചന്ദ്രൻ ഹേമയുടെ അച്ഛന്റെ കൂടെ ചേർന്ന് തറവാട് വക ഭൂമിയിൽ കൃഷി പണിയായി മുൻപോട്ടു പോയപ്പോൾ ഗോവിന്ദൻ നായർ തിരുനാവായ ടൗണിൽ ഒരു പലചരക്ക് കടയിട്ട് വ്യാപാരവും ആരാഭിച്ച് മുൻപോട്ടു പോയി.

കല്യാണം കഴിഞ്ഞ് ഏകദേശം മൂന്ന് മാസം കഴിഞ്ഞതും ഹേമ ഗർഭിണിയായി. അത് കഴിഞ്ഞ് പിന്നെയും ഒരു മാസം കൂടി കഴിഞ്ഞാണ് ഗോവിന്ദൻ നായരുടെ ഭാര്യ സുമ ഗർഭിണിയാവുന്നത്.

പിന്നീട് അങ്ങോട്ട് ആ വീട്ടിൽ കാത്തിരിപ്പിന്റെ നാളുകളായിരുന്നു. രണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.

ഹേമയെക്കാൾ ഒരു മാസം കുറവായിരുന്നിട്ടും സുമകയിരുന്നു വയറിന് വലുപ്പകൂടുതൽ.

സുമയുടെ വയറിന്റെ വലുപ്പം കണ്ട് ആ നാട്ടിലെ പഴമക്കാർ ഓണാടങ്ങാം പറഞ്ഞു. ഇത് ആൺകുട്ടി തന്നെ. അങ്ങനെയെങ്കിൽ ഹേമക്ക് പെൺകുഞ്ഞും എന്നായിരിക്കുമല്ലോ പ്രവചനം.

അങ്ങനെയിരിക്കെ ഹേമക്ക് പത്താം മാസത്തോട് അടുക്കുനത്തിനോട് കൂടി ഡേറ്റ് ആയതിനാൽ ഹേമയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു.

ഹോസ്പിറ്റലിൽ എത്താൻ കാത്തിരുന്നത് പോലെ അവിടെ എത്തിയതും ഹേമക്ക് പ്രസവവേദന അനുഭവപ്പെടാൻ തുടങ്ങി.

ഉച്ചയോട് കൂടി തന്നെ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറതികൊണ്ട് ഹേമ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

ഹേമ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി എന്ന സന്തോഷവാർത്ത വീട്ടിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ഒൻപതാം മാസത്തിലേക്ക് അടുക്കുകയായിരുന്ന സുമക്കും ഒട്ടും പ്രദീക്ഷിക്കാതെ പ്രസവവേദന അനുഭവപ്പെടുകയുണ്ടായി.

സുമ ഹോസ്പിറ്റലിലേക്ക് എത്തേണ്ട താമസം അവളും ഒരു പെൺ കുഞ്ഞിനു ജന്മം നൽകി. അവിടെയും പ്രവചനങ്ങൾക്ക് പുല്ല് വിലയാണ് കിട്ടിയത്.

പിന്നീട് അങ്ങോട്ട് ആഘോഷങ്ങളുടെ ദിവസങ്ങളായിരുന്നു. ഇരു കുഞ്ഞുങ്ങളുടെയും ഇരുപതിയെട്ടും തോണുറും മുതൽ പിറന്നാള് വരെ അവർ ഒരുമിച്ചാഘോഷിച്ചു.

കുഞ്ഞുങ്ങളുടെ മുത്തശ്ശിയുടെ ആഗ്രഹപ്രകാരം രണ്ടുപേർക്കും മുത്തശ്ശി തന്നെയാണ് പേരിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *