രാമൻ… അമ്മ വന്നോ ഇവിടെ
കൃഷ്ണൻ… അയ്യോ ഇല്ലാലോ വലിയതബുരാട്ടിയേ ഇവിടെ കണ്ടിട്ടില്ലാലോ
മാളു കരഞ്ഞു അവിടെ നിലത്തു ഇരുന്നു പോയി രാമൻ ആകെ തലയിക് കൈ കൊടുത്തു നിന്നും
കൃഷ്ണൻ… അയ്യോ കുഞ്ഞേ എന്ത് പറ്റി എന്തിനാ മോളെ കരയുന്നെ രാമാ മോനെ എന്ത് പറ്റി
രാമൻ… അമ്മാവാ അമ്മ രാവിലെ എവിടേകോ പോയതാ ഞങ്ങൾ കരുതി ഇവിടെ ഉണ്ടാവും എന്ന്
കൃഷ്ണൻ.. നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ തബുരാട്ടി എവിടെ പോകാനാ
മാളു… അറിയില്ല മാമാ പേടി ആകുന്നു
കൃഷ്ണാൻ… മോളെ കരയാലേ എഴുന്നേൽക് വാ നമുക്ക് ഇവിടെ ഓക്കേ ഒന്നും തിരയം ചിലപ്പോ അമ്പലത്തിനുള്ളിൽ ഉണ്ടാവില്ല എന്നേയുള്ളൂ പുറത്ത് ഉണ്ടാവും ദോ അവിടെയുള്ള പൂജസ്റ്റോർ ലോ അവിടെ എവിടെയെങ്കിലും ഇരിക്കുന്നുണ്ടാവും വാ നമുക്ക് നോകാം
അവർ അവിടെ എല്ലായിടത്തും അന്വേഷിച്ചു ആരു കണ്ടില്ല ഇവിടെയും ഇല്ല രാമാൻ കരഞ്ഞു പോയി പെട്ടെന്ന് വാര്യരുടെ തോളിൽ ഒരു കൈ വീണു അയാൾ തിരിഞ്ഞു നോക്കിയതു പൊതുവാൾ
പൊതുവാൾ… എന്താ വാര്യരേ താൻ ക്ഷേത്രം വിട്ടു പുറത്തിറങ്ങാറുണ്ടോ ഉണ്ടോ
വാര്യർ….. പൊതുവാളോ എന്താ ഇവിടെ
പൊതുവാൾ… ക്ഷേത്രത്തിലേക്ക് സാധനങ്ങൾ വാങ്ങൻ വന്നതാ ഇയാൾ എന്താ ഇവിടെ കിടന്നു തിരയുന്നത്
വാര്യർ… ഒന്നുല്ല പൊതുവാളെ ഞാൻ വെറുതെ
അപ്പോയെണ് പൊതുവാൾ രാമനെയും മാളുവിനെ കാണുന്നത്
പൊതുവാൾ… അല്ല തമ്പുരാനും തമ്പുരാട്ടിയും ഉണ്ടായിരുന്നോ ഇന്ന് എന്തായാലും നല്ലൊരു ദിവസം
അവർ എല്ലാവരും മുഖത്തോട് മുഖം നോക്കി എന്താ എന്നുള്ള പോലെ
പൊതുവാൾ….മക്കൾ രണ്ടുപേരും ദാ ഇവിടെയുണ്ട് വലിയ തമ്പുരാട്ടി അവിടെയും
വാര്യർ… എവിടെ എന്തൊക്കെയാ പൊതുവാളേ പറയുന്നേ
പൊതുവാൾ… വലിയ തമ്പുരാട്ടി ക്ഷേത്രത്തിലുണ്ട്
രാമൻ… അമ്മ എവിടെ എന്ന്
പൊതുവാൾ …. അതേ തമ്പുരാനേ വലിയ തമ്പുരാട്ടി ഭൈരവ ക്ഷേത്രത്തിലുണ്ട് പിന്നെ എന്താ ആകെ സങ്കടം പിടിച്ചിരിക്കുവാ ഞാൻ കുറെ പറഞ്ഞു നോക്കി പക്ഷേ പടിപ്പുരയുടെ അടുത്തിരുന്ന് കളഞ്ഞു ഞാൻ നിർബന്ധിച്ചു നോക്കി എഴുന്നേറ്റില്ല പിന്നെ രംഗനാഥ സ്വാമി പറഞ്ഞു തമ്പുരാട്ടിക്ക് മനസമാധാനം കിട്ടുന്ന ഇടത് ഇരുന്നോട്ടെ എന്ന്