അത്താഴം കഴിഞ്ഞ് കിച്ചു തൻ്റെ റൂമിലേക്ക് പോയി അടുക്കളയിലെ ജോലികൾ ഒതുക്കി സിന്ധു വും തൻ്റെ മുറിയിലേക്ക് പോയി ……….. കുറച്ചു കഴിഞ്ഞ് സിന്ധു കിച്ചുവിൻ്റെ വാതിലിൽ മുട്ടി കാര്യം മനസ്സിലായ കിച്ചു എഴുന്നേറ്റു അവളുടെ പുറകെ സിന്ധുവിൻ്റെ മുറിയിലേക്ക് പോയി ……… ” ഇത് ഇടക്കിടെ പതിവുള്ളതാണ് , രാജേന്ദ്രൻ ഇല്ലാത്ത ദിവസങ്ങളിൽ തനിച്ച് കിടക്കാൻ പേടി ഉള്ളപ്പോൾ സിന്ധു അവനെ കൂടെ കിടത്താറുണ്ട് ” ………
സിന്ധുവിൻ്റെ ഇടതു വശത്ത് കിടന്ന കിച്ചു ബ്ലാങ്കെട്ടിൻ്റെ ഒരറ്റം വലിച്ചു പുതച്ചു കൊണ്ട് അവളെ നോക്കി പറഞ്ഞു ………. വല്യ പോലീസ് ആണെന്നോക്കെ പറഞ്ഞിട്ട് എന്താ കാര്യം രാത്രി തനിച്ച് കിടക്കാൻ പേടിയാത്രെ ! ആട്ടെ ഇന്ന് അമ്മ എന്ത് കണ്ടാ പേടിച്ചത് ……….. അറിയില്ല മോനെ കണ്ണ് അടക്കും പോൾ വ്യക്തമല്ലാത്ത ചില ആളുക ളുടെ രൂപം മുന്നിൽ നിൽകുന്ന പോലെ ഒരു തോന്ന ൽ ……… സരൊല്ല ഈ പേടിയുള്ള പോലീസിന് തുണയായി ഈ മകനുണ്ട് അമ്മ ധൈര്യമായി ഉറങ്ങിക്കോ ……… അമ്മെ കളിയക്കല്ലെടാ തെമ്മാടി എന്ന് പറഞ്ഞു അവൻ്റെ കവിളിൽ മൃ ദുവായി പിടിച്ചു കൊണ്ട് അവൾ അവനെ തലോടി ……….
ഞായറാഴ്ച ആയിരുന്നിട്ടും എന്നത്തേയും പോലെ പുലർച്ചെ എഴുന്നേറ്റ സിന്ധു ബെഡ് ഷീറ്റ് എടുത്തു അവനെ പുതപ്പിച്ചു അടുക്കളയിലേക്ക് പോയി ………. വീടിൻ്റെ ചുറ്റു മതിൽ കഴിഞ്ഞു ഏതാണ്ട് അൻപത് മീറ്റർ അകലെ പുഴയുണ്ട് തുണികൾ അധികം അലക്കനുള്ളപ്പോൾ അവർ പുഴയിലേക്ക് ആണ് പോകാറ് ………. വീടിനും ചുറ്റു മതിലിനും ഇടയിലുള്ള ഭാഗം ഇരുമ്പ് ഷീറ്റ് കൊണ്ട് ഉള്ള കൂര ഉള്ളതിനാൽ മഞ്ഞും മഴയും വെയിലും കൊള്ളതെ തുണി അലക്കാനും ആറി ഇടാനും ഒക്കെയുള്ള സൗകര്യമുണ്ട് ………… കാറ്റിനും വെളിച്ചത്തിനും വേണ്ടി ഏതാണ്ട് ഒരാൾ പൊക്കമുള്ള ചുറ്റു മതിനിന് മേലെയായി ഇടക്കിടെ ഗ്രില്ലും സ്ഥാപിച്ചിട്ടുണ്ട് ……..
അടുക്കള വാതിൽ തുറന്ന് അവൾ പുറത്തേക്ക് നോക്കി വെട്ടം വച്ച് തുടങ്ങുന്നതേ ഉള്ളൂ , ദൂരകാഴ്ച യെ മറച്ചു കൊണ്ട് അവിടവിടെയായി ഇളംകാറ്റിൽ ഇളകുന്ന കോട മഞ്ഞിൻ പാളികളെ കാണാം ……. അടുക്കള വാതിലിലൂടെ ക്ഷേൽണിക്കാതെ കടന്നു വന്ന മന്ന മാരുതൻ്റെ സുഖമുള്ള തലോടലും തസ് തഴുകലും ഏറ്റുകൊണ്ട് അവൾ സ്റ്റൗ കത്തിച്ചു ചായ കൂട്ടാൻ തുടങ്ങി ……… ബ്രേ്ക്ഫാസ്റ്റ് തയ്യാറാക്കിയ ശേഷം കിച്ചെൻ ഷേൽഫിന് മുകളിൽ സ്ഥാപിച്ചി രുന്ന ക്ലോക്കിലേക്ക് അവൾ നോക്കി ………