“രാജേട്ടാ നമ്മുടെ മോള് ..” കരച്ചിലിനിടയിലും ശോഭ പറഞ്ഞു
“നമ്മുടെ മോള്ക്ക് .., നമ്മുടെ മോള്ൾക്ക് എന്താ പറ്റിയെ…, തെളിച്ചു പറയടി” രാജന്റെ വാക്കുകളിൽ അയാളുടെ പേടി വ്യെക്തമായിരുന്നു.
വിതുമ്പികൊണ്ടാണെങ്കിലും ശോഭ നടന്ന കാര്യങ്ങൾ രാജനോട് പറഞ്ഞു.
“രാജേട്ടാ പെട്ടന്ന് തന്നെ പോലീസിനെ അറിയിക്ക്, എനിക്കെന്റെ മോളെ കാണണണം രാജേട്ടാ എനിക്കവളെ വേണം”കരച്ചിലടക്കാനാവാതെ ശോഭ വിക്കിവിക്കി പറഞ്ഞു
“മോളെ നമുക്ക് കണ്ടുപിടിക്കാം, നീ ഒന്ന് കരച്ചിൽ നിർത്ത് ശോഭേ, നീ വീട്ടിലോട്ട് പോകാൻ നോക്ക്, വേണ്ടത് ഞാൻ ചെയ്തോളാം”
“പോലീസിനെ വിളിക്ക് രാജേട്ടാ, എത്രയും പെട്ടന്നെന്റെ മോളെ കണ്ടുപിടിച്ച് തരാൻ പറ”
“നീ പറഞ്ഞത് വച്ച് നോക്കുമ്പോ മത്തച്ഛൻ തന്നെയാണ് ഇതിനു പിന്നിൽ, അങ്ങനെയെങ്കിൽ നമ്മൾ പോലീസിനെ വിളിച്ചിട്ട് കാര്യമില്ല ”
“പിന്നെ നമ്മൾ എന്ത് ചെയ്യും ” ശോഭ ഏങ്ങലടിച്ച് കരയാൻ തുടങ്ങി
മറുസൈഡിൽ നിശബ്ദത മാത്രം…
“ഒരാളുണ്ട്, അവളെ ഇനി രക്ഷിക്കാൻ അവനെക്കൊണ്ട് മാത്രമേ പറ്റു ”
“ആര്” ശോഭയിൽ പ്രതീക്ഷയുണർന്നു
“എനിക്ക് മക്കൾ ഒന്നല്ല…, രണ്ടാണ് ” അത്രയും മാത്രം പറഞ്ഞു കൊണ്ട് രാജൻ ഫോൺ വച്ചു.
രാജന്റെ വാക്കുകൾ കേട്ടതും ശോഭയ്ക്ക് എന്തോ ഒരാശ്വാസം തോന്നി. ഉള്ളിന്റെയുള്ളിൽ ഒരു പ്രതീക്ഷ തോന്നി, എങ്കിലും അവളുടെ കരച്ചിന് യാധൊരു കുറവും വന്നിരുന്നില്ല.
സഞ്ചയ്‌ക്കൊപ്പം മൊയ്തൂട്ടിക്കേടെ ചായക്കടയിൽ ഇരിക്കുമ്പോഴാണ് ആദിക്ക് രാജന്റെ കാൾ വരുന്നത്. കാര്യമാറിഞ്ഞതും, അവന് അറിയാതെ തന്നെ ഇരുന്ന ബെഞ്ചിൽ നിന്നും ചാടി എഴുന്നേറ്റു.
അവന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത്, അന്ന് പകയോടെ തന്നെ തിരിഞ്ഞ് നോക്കിയ റോയ്യിടെ മുഖമാണ്, അപ്പോൾ തന്നെ ആദിക്ക് കാര്യങ്ങൾ ഏകദേശം പിടികിട്ടി തുടങ്ങി.
“ഞാൻ നോക്കിക്കോളാം അച്ഛാ, അവർക്കൊന്നും സംഭവിക്കില്ല അച്ഛൻ ധര്യമായി ഇരിക്ക് ” യാധൊരുവിധ സങ്കോചവുമില്ലാതെ ആദി പറഞ്ഞു.
“ആദി.. നീ എന്ത് ചെയ്യുമെന്നോ എത്രപേരെ കൊല്ലുമെന്നോ എനിക്കറിയണ്ട, ഇന്ന് ഉച്ചയ്ക്ക് ഊണിന് എന്റെ രണ്ടുമക്കളും ഉണ്ടാവണം, നിങ്ങൾ വന്നിട്ടേ ഞങ്ങൾ കഴിക്കു ” അത്രയും പറഞ്ഞു രാജൻ ഫോൺ വച്ചു. അയാൾക്കറിയാമായിരുന്നു അവളെ രക്ഷിക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അതാവന് മാത്രമാണെന്ന്.