മെ ഐ കമിങ്..
യെസ്..
ഞാൻ ക്യാബിനിൽ കടന്നതും അവരെ നോക്കി ചിരിച്ചു. അതിന്റെ പ്രതിഫലനം എന്നോണം തിരിച്ച് അവരുടെ മന്ദസ്മിതം എനിക്കുനേരെ നീണ്ടു.
കിഷോർ അല്ലെ…
അതെ മാഡം. എന്റെ കയ്യിലെ ഫയലും എക്സിക്യൂട്ടീവ് ലുക്കും കണ്ടതിനാലാവണം അവർ എന്നെ തിരിച്ചറിഞ്ഞു.
പിന്നിട് അവർ എനിക്ക് വേണ്ട നിർദേശങ്ങൾ നൽകി. തൽകാലം ലോൺ സെക്ഷൻ നോക്കാൻ പറഞ്ഞു.
വരു.. അവർ എനിക്ക് മുന്നിൽ കേബിനിൽ നിന്നും പുറത്തിറങ്ങി.
ദാ.. ആ കാണുന്ന സിറ്റ് കിഷോറിന്റെയാണ്. അവർ ഒരു സീറ്റ് ചൂണ്ടിക്കൊണ്ട് എന്നോട് പറഞ്ഞു.
Ok മാഡം. ഞാൻ അവർ ചൂണ്ടി കാണിച്ച സീറ്റിൽ പോയിരുന്നു.
എന്റെ തോട്ട അപ്പുറത്തെ സീറ്റിൽ ഇരിക്കുന്നുണ്ട് ഒരുത്തൻ. ഞാൻ വന്നപ്പോൾ മൈന്റ് ചെയ്യാതിരുന്ന തെണ്ടി. അപ്പോഴാണ് അവന്റെ മുന്നിൽ ഇരിക്കുന്ന ബോർഡ് ഞാൻ ശ്രദ്ധിച്ചത്. മെ ഐ ഹെല്പ് യൂ .
ഒ… അപ്പോ അതാണ്. ഇതിനാണോടാ തെണ്ടി നിനക്കിത്ര ജാഡ. എനിയിപ്പോ എന്തായാലും ഞാൻ അങ്ങോട്ട് കയറി സംസാരിക്കാൻ പോവുന്നില്ല. ജാഡ തെണ്ടി.
എന്റെ അടുത്തേക്ക് പ്രത്യകിച്ച് ആളുകൾ ഒന്നും വരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ വെറുതെ ഇരിക്കുനത് കണ്ടതുകൊണ്ടാവണം. ആളുകൾ ഓരോ സംശയവും ചോദിച്ച് എന്റെയടുക്കൽ വന്നുകൊണ്ടിരുന്നു. അങ്ങനെ അവന്റെ പണികൂടി ഞാൻ ചെയേണ്ടിവന്നു.
അപ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത്. രമ്യ ഇടക്കിടക്ക് ഇങ്ങോട്ട് നോക്കുന്നുണ്ട്. ആ ബ്രാഞ്ചിൽ ആകെയുള്ള രണ്ട് പെൺ തരികളിൽ ഒന്ന്. ആളൊരു ആവറേജ് ആണെങ്കിലും ഇവിടതെ അവസ്ഥ വച്ച് നോക്കുബോൾ അത് ഒരു മരുഭൂമിയിലെ മഴ തന്നെയാണ്.
നമ്മുടെ നാട്ടിലെ ബാങ്കുകളിലെ സ്റ്റാഫുകളെ കണ്ടാൽ അവിടെ നിന്നും ഇറങ്ങാൻ തോന്നില്ല. പക്ഷേ ഇവിടത്തെ അവസ്ഥ വളരെ പരിതാപകരമാണ്. കൊച്ചി പോലുള്ള നഗരത്തിലും കുട്ടികൾക്ക് ഇത്രക്ക് ക്ഷമമോ… ഞാൻ ചിന്തിച്ചു.
അപ്പോഴാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്. മാനേജർ മാഡം അസിസ്റ്റന്റ് മാനേജറുടെ ചെയറിൽ ഇരുന്നുകൊണ്ട് ജോലി ചെയുന്നു.
അപ്പോ ശരിക്കും ഇവർ ആരാണ്. മാനേജരോ അതോ അസിസ്റ്റന്റ് മാനേജരോ.. ചെറിയ ഒരു സംശയം എനിക്ക് തോന്നി.