“മൈരേ ചവിട്ടി വാരിയെല്ലോടിക്കും ഞാൻ.. കണ്ട പെൺപിള്ളേരുടെ ഒക്കെ ബാക്കിലെ പോയി മനുഷ്യന് തല്ലു വാങ്ങിതരോ നീ.. നാട്ടിൽ വന്നാലെങ്കിലും കുറച്ചു സമാദാനം കിട്ടുമെന്ന വിചാരിച്ചത് മൈര്..”
ജിത്തു ഒരു കള്ള ദേഷ്യത്തോടെ പറഞ്ഞു എനിക്കു മുന്നേ നടന്നു…. അവനെ പറഞ്ഞിട്ടും കാര്യമില്ല.. അമേരിക്കയിൽ ആയിരുന്നപ്പോ ഞാൻ കാരണം ഒരുപാട് പെൺപിള്ളേരുടെ കാമുകന്മാരുടെ കയ്യിന്ന് തല്ലു വാങ്ങിട്ടുള്ളതാ ജിത്തു.. അതിന്റെ ദേഷ്യത്തിൽ പറയുന്നതാ പാവം.. ഹിഹി..
അങ്ങനെ നമ്മൾ ക്ലാസ്സിലെത്തി.. നമ്മുടെ ബെഞ്ചിൽ തന്നെ റഫീഖ് ഇരിപ്പുണ്ടായിരുന്നു..ഇന്നലത്തെ പോലെ എടുത് കൊണ്ടുപോവണ്ട വിചാരിച്ചു കാണും പാവം..
അവന്റെ നോട്ടം കണ്ടിട്ട് എനിക്കും ജിത്തൂനും ചിരി പൊട്ടി..
“ജിത്തുവെ.. ഇന്നും എടുത്ത് കൊണ്ട് വന്നിരുത്തണ്ട വരുമെന്ന വിചാരിച്ചെ.. ആൾ നല്ല അനുസരണ ഉള്ള കൂട്ടത്തിലാ ട്ടൊ..”
“ഞാനും അങ്ങനെ തന്നെ വിചാരിച്ചെ..”
ജിത്തുവും എന്റൊപ്പം കൂടി.. നമ്മൾ അങ്ങനെ റഫീഖിന് ഇരുവശവും ആയിട്ടിരുന്നു..
“അല്ലെടാ.. ഇന്നലെ എവിടെക്കാ നീ ഓടിപ്പോയത്.. ഇതന്താ ഇപ്പഴും സ്കൂളിലാണെന്നാണോ വിചാരം ബെല്ലടിച്ച ഉടനെ ബാഗും തൂക്കി ഓടാൻ..”
ജിത്തു ആയിരുന്നു ചോയ്ച്ചത്..
“അതിന്നലെ കുറച്ചു തിരക്കുണ്ടായിരുന്നു..”
റഫീഖ് പയ്യെ മറുപടി പറഞ്ഞു..
“ഓഹോ അതിനു മാത്രം എന്താ ഇത്ര തിരക്ക്.. സത്യം പറയെടാ.. അവൾടെ പേരെന്താ..”
അവനെ ഒന്ന് കളിപ്പിക്കാനായി ജിത്തു ചോദിച്ചു..
“അങ്ങനെയൊന്നും ആരൂല്ല എനിക്കു.. ഉപ്പയ്ക്ക് സുഖില്ല.. പണ്ടത്തെ പോലെ ഓട്ടോ ഓടിക്കാൻ പറ്റുന്നില്ല.. അത് കൊണ്ട് ഞാനാണ് ഇപ്പൊ ഇവിടന്ന് പോയി ബാക്കിയുള്ള സമയം ഓട്ടോ എടുക്കുന്നത്..”
റഫീഖ് നമ്മളെ നോക്കാതെ എന്തോ നോട്സ് എഴുതികൊണ്ട് പറഞ്ഞു..
ഇത് കേട്ട് ജിത്തു സ്വിച്ച് ഓഫ് ചെയ്ത പോലായി.. അവനെന്താ മറുപടി പറയണ്ടെന്ന് മനസിലായില്ല..
“നിന്റെ ഉപ്പ ഓട്ടോ ഡ്രൈവർ ആണോ.. എന്ത് പറ്റി എന്നിട്ട്..”
ഞാൻ ഇടയിൽ കയറി ചോദിച്ചു..
“ഉപ്പാക്ക് കണ്ണിന് ചെറിയ പ്രശ്നം.. കാഴ്ച കുറഞ്ഞു.. ഓപ്പറേഷൻ ചെയ്താലേ ശരിയാവുള്ളൂ..”