അത് കേട്ടതും അവൾ ചാടി എഴുന്നേറ്റു.
“” ഹാ ഹാ വിഷ്ണു ഇത് കേട്ടോ, ഇയാൾ പറയുന്നു നീ ഇവിടെ ഇല്ലെന്നു ഹാ ഹാ ഹാ.“”
അവള്‍ പൊട്ടിചിരിച്ചു കൊണ്ട് അരുണിമ അത് പറഞാപ്പോള്‍ അവളുടെ മുഖത്തുണ്ടായിരുഭാവം എന്തായിരുന്നു..
“”ഒരിക്കലുമില്ല. നീ, നീ കള്ളം പറയുന്നതാണ്….””
അപ്പോള്‍ എങ്ങുന്നോ ഒരു കാറ്റ് വീശി ജനലുകള്‍ പട പടാ അടയുകയും തുറക്കുകയും ചെയ്തു, പക്ഷികള്‍ കൂട്ടത്തോടെ പറന്നു അവയുടെ ചിറകടി ശബ്ദം ആ മുറിയില്‍ മുഴങ്ങി. കരണ്ട് പോയി. ജനാലയില്‍ ഇട്ടിരുന്ന കര്‍ട്ടനുകള്‍ പാറി പറന്നു. അയാള്‍ അതുകണ്ട് ഞെട്ടി വിറച്ചു.
“”അപ്പൊ അപ്പൊ ഞാൻ ശ്രീഹരിയിൽ കണ്ടത് നേരാണോ? വിഷ്ണുവിന്റെ ആത്മാവ് രണ്ടായി മുറിഞ്ഞിരിക്കുന്നുവോ., എന്‍റെ ബെന്തനം പാളിയോ ദേവീ..? അയ്യോ…. അയ്യോ…. എന്‍റെ ദേവീ….. രെക്ഷകനും സംഹാരക്കാനും അവൻതന്നെ ആയിരുന്നുവോ, അവൻ അവൻ ഇവരെ സംഹരിക്കാൻ,…. പാടില്ല…. “”
അയാള്‍ നിലവിച്ചു കൊണ്ട് പുറത്തേക്കോടി ഇറങ്ങി. അവൾ വീണ്ടും ആ കട്ടിലിന്റെ മൂലയ്ക്ക് പോയി കാൽമടക്കിവെച്ചു തല അതിനിടയിൽ പൂഴ്ത്തിയുള്ള അവളുടെ സ്ഥിരം ഇരിപ്പിരുന്നു.
“”എന്താ എന്താ പറ്റിയെ?””
“”ആ കുട്ടിയേ ദ്രോഹിച്ചവര്‍ സൂക്ഷിച്ചോ ഭയാനകമായി മരണമായിരിക്കും അവനുണ്ടാക.””
അപ്പോള്‍ അരുണ്‍ പരുങ്ങുന്നത് അയാള്‍ ശ്രെധിച്ചിരുന്നു.
“”എന്താ ഈ പറയണേ അവളെ ആരെന്തു ചെയ്തെന്നാ?””
രാവുണ്ണി അമ്പരപ്പോടെ ചോദിച്ചു.
“”അതിവന്‍ തന്നെ, ഇവന്റെ മരണം നിശ്ചയം.””