തിരിഞ്ഞുനോക്കിയത്.
തങ്ങളുടെ മുറിയിലേക്ക് പോകുകയായിരുന്നു ശംഭുവും വീണയും.
“ഒടുക്കത്തെ വരവാണിത്.ഉടനെ ഇറങ്ങുകയും ചെയ്യും.നിങ്ങൾ കൂടുതൽ ദണ്ണപ്പെടണ്ട.”
വീണയാണ് അതിനുള്ള മറുപടി നൽകിയത്.
“എന്തായാലും ശരി.ഇപ്പൊ ഇറങ്ങണം രണ്ടും ഇവിടുന്ന്.മാഷ് വരാറായി.”
“അതിന്………ഇറങ്ങാൻ തീരുമാനിച്ചു വന്നതാണെങ്കിൽ അത് അറിയാം.”ശംഭു പറഞ്ഞു.
“നിന്റെ നാവ് എനിക്കെതിരെ പൊങ്ങിത്തുടങ്ങി അല്ലേടാ?”
“ഉയരെണ്ടിടത്ത് ശബ്ദം ഉയരുക തന്നെ ചെയ്യും ടീച്ചറെ.”
“അവന്റെയൊരു ടീച്ചർ………………
മാഷിനെതിരെ നിക്കുന്ന നിനക്ക് അങ്ങനെ വിളിക്കാനുള്ള യോഗ്യത പോലുമില്ല.ഇറങ്ങെടാ
നായെ ഇവിടുന്ന്.”സാവിത്രി ആക്രോശിച്ചു.
“അമ്മാ……ഇത് നമ്മുടെ ശംഭുവാ.
നമ്മുടെ ചോരയാ.ഒന്ന് അടങ്ങി നിന്നെ.നമുക്കവനെ മനസിലാക്കാം.”ഗായത്രി അവളെ സമാധാനിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.
“സ്വന്തം ചോര……..അങ്ങനെ ഒരു വിചാരം ഇവനുണ്ടെങ്കിൽ ഇവൻ തിരിയില്ല.എനിക്ക് വലുത് എന്റെ ഭർത്താവാണ്.നിനക്ക് വലുത് നിന്റെ മാതാപിതാക്കളുമാവണം.
നിന്റെ അച്ഛന് എതിരാണിവർ. അവിടെ മറ്റൊന്നിനും സ്ഥാനമില്ല.”
സാവിത്രി അറുത്തുമുറിച്ചു പറഞ്ഞു.
“നിങ്ങളെ കച്ചവടവസ്തുവാക്കിയ വ്യക്തിയാണ് നിങ്ങളുടെ ഭർത്താവ്.നാളെ എനിക്കോ ഗായത്രിക്കൊ അങ്ങനെ വരില്ല എന്നുണ്ടോ?”വീണ മർമ്മത്തു തന്നെയടിച്ചു.
“ഞാൻ എനിക്ക് ഇഷ്ട്ടമുള്ളവന്റെ കൂടെ കിടക്കും,കിടന്നിട്ടുമുണ്ട്. അത് ചിലപ്പോൾ പലരും കണ്ടും കാണും.എന്റെ ഭർത്താവിനില്ലാത്ത പ്രശ്നം നിനക്കെന്തിനാ? സാവിത്രി ആ ചോദ്യത്തിന്റെ മുനയങ്ങൊടിച്ചു.
“പിന്നെ നിന്റെ കാര്യം മാത്രം നീ നോക്കിയാൽ മതി.ഗായത്രിയുടെ ക്ഷേമം തിരക്കണ്ട.അതിന് ഞങ്ങളുണ്ട്.
“നിന്റെ കാര്യമാലോചിച്ചിട്ട് സഹതാപം തോന്നുന്നു ചേച്ചി.
നിന്റെ അമ്മയിന്ന് പുറം നാട്ടിൽ താരമാണ്.എന്നെപ്പോലും കെണിയിൽ പെടുത്തി.എന്റെ ഭാര്യ ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടുനിക്കുന്നു.നിന്നെ സൂക്ഷിക്കാൻ നീ മാത്രമേയുള്ളൂ.”
ശംഭു ഗായത്രിയോട് പറഞ്ഞു. അതിൽ അവന്റെ സ്നേഹം നിറഞ്ഞുനിന്നിരുന്നു.
“നിങ്ങളുടെ ഭർത്താവ് എന്നെ കെണിയിൽപ്പെടുത്താൻ ശ്രമിച്ചു. എന്റെ ഭാഗ്യം കൊണ്ടിന്ന് ഞാൻ വെബ് സീരിസിലും മറ്റും സ്റ്റാറല്ല, അല്ലെങ്കിൽ ദൈവമായിട്ട് എന്നെ ശംഭുവിനോട് അടുക്കാൻ തോന്നിച്ചത്.
ഇനിയൊരവസരത്തിൽ ഗായത്രിയെപ്പോലും അയാൾ പെടുത്തി എന്നറിയുമ്പോഴും നിങ്ങൾ ഇതുപോലെ തന്നെ നിക്കണം.”വീണയും തന്റെ പരിധി വിട്ടു.