ഇപ്പൊ കൊണ്ട് വരാം ”
എന്ന് പറഞ്ഞു ബൈക്ക് സ്റ്റാർട്ട് ചെയ്തു.
“എടാ…
അത് പിന്നെ മതി….
നീ വല്ലതും കഴിച്ചിട്ട് പോ…..”
“അതൊക്കെ….
വന്നിട്ട് കഴിച്ചോളം……”
എന്ന് പറഞ്ഞു കൊണ്ട് വീടിന്റെ ഗൈറ്റ് ഞാൻ കഴിഞ്ഞു. കോളേജിലേക് വണ്ടി വിട്ട്.
അവിടെ ചെന്ന് ഹോസ്റ്റലിന്റെ മുന്നിൽ വണ്ടി നിർത്തി അവളെ വിളിച്ചു. ഇപ്പൊ വരാം എന്ന് പറഞ്ഞു അവൾ.
അപ്പോഴാണ് വാർഡൻ ഇറങ്ങി വരുന്നത്. ഞാൻ അവിടെ തന്നെ ഇരുന്നു.
“എന്താടാ ഇവിടെ ഒരു വട്ടം തിരിയാൽ.”
“അത് പിന്നെ മേഡം എന്റെ പെണ്ണിനെ കുറച്ച് മാസങ്ങൾ ആയി ഒളിവിൽ താമസിച്ചേക്കുവായിരുന്നു. ഇന്ന് വീട്ടിലേക് കൊണ്ട് പോകുവാ.”
“ആരാടാ?”
അപ്പോഴേക്കും അവൾ ഞാൻ വാങ്ങി കൊടുത്ത ഓണത്തിന് ഉടുത്ത കസവു സെറ്റ് സാരി ഉടുത്തു ഒരു ബാഗും ഞാൻ അവളുടെ കഴുത്തിൽ പണ്ട് കെട്ടിയ ചരടിലെ താലി സൂര്യ പ്രകാശത്തിൽ അവളുടെ നെഞ്ചിൽ കിടന്നു തിളങ്ങുന്നുണ്ടായിരുന്ന. അവൾ അത് ജീവനും തുല്യം ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്നു. ഒരു പക്ഷേ അന്ന് കാറിൽ നിന്ന് ഇറങ്ങി പോകുമ്പോൾ അവൾ കഴുത്തിൽ നിന്ന് വലിച്ചു പറിക്കുക അല്ലാ ചെയ്തത് എന്റെ നേരെ എറിയുകയും ചെയ്തില്ല അവൾ തന്റെ കൈയിൽ മുറുകെ പിടിച്ചു ആയിരുന്നു. അതും അല്ലാ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടാലും ഇത് മാത്രം കൈയിൽ നിന്ന് പോകരുത് എന്ന് അവൾ സുരക്ഷിതം ആയി വെച്ചു.നെറ്റിയിൽ ചെറുതായി ഒരു സിന്ദൂര രേഖ യും വരച്ചിട്ട് ഉണ്ട്. കാവ്യാ ആണ് എല്ലാം ചെയ്യിപ്പിച്ചത് എന്ന് എനിക്ക് പിന്നെ ആലോചിക്കണ്ട ആവശ്യം ഇല്ലായിരുന്നു. കാരണം അവളുടെ മാസ്റ്റർ പിസ് ആണ് സാരി ഉടിപ്പിക്കൽ. ഓണം വന്നാൽ അവൾക് ചാകര ആണ് സാരി ഉടുപ്പിച്ചു കൊടുത്തു പൈസ വാങ്ങുന്ന ആൾ ആയിരുന്നു പണ്ട്.
“ദേ വരുന്നു.”
“ആര് ദേവികയോ!!!”
“അതേ.
ദേവിക ഹരി.”
പിന്നെ ഒന്നും ആ പെണ്ണുമ്പിലേക്ക് പറയാൻ പറ്റില്ല. ദേവിക വന്നു.
“പോയാലോ ഏട്ടാ.”
കാവ്യാ മുകളിൽ ജനലിൽ കൂടി ഓൾ ദി ബെസ്റ്റ് എന്ന് കൈ കൊണ്ട് കാണിച്ചു.