അടുത്തുവന്നുനിന്നു. ഒരു തടിച്ച യുവാവും പിന്നിൽ ഒരു റയിൻ കൊട്ട് ഇട്ട കുട്ടിയും ആ വണ്ടിയിൽ ഉണ്ടായിരുന്നു.
“അതെ, സെന്റ് ജോസഫ് സ്കൂളിലെ ബസ്സ് നോക്കി നിക്കുവാണോ” ആ തടിയൻ എന്നോട് ചോദിച്ചു.
“ആഹ്, അതെ” അയാളോട് ഞാൻ പറഞ്ഞു
“അത്, ഈ തൊട്ടപ്പുറത്തുള്ള ജംഗ്ക്ഷനിൽ ഒരു മരം ഒടിഞ്ഞുവീണു, അതുകൊണ്ട് വല്യ വണ്ടികളൊന്നും ഇങ്ങോട്ട് വരില്ല”
“ഓഹ്, അപ്പൊ ബസ്സ് അവിടെ നിർത്തിയിട്ടേക്കുവാണോ”
“ആഹ്, പത്തുമിനുട്ടുകൂടെ കാണും, പിന്നെ തിരിച്ചുപോവും” ആ തടിയൻ അതുകൂടെ പറഞ്ഞിട്ട് വണ്ടിയെടുത്തുപോയി.
ഞാൻ ആകെ പെട്ട അവസ്ഥയായി, ആരെയും വിളിക്കാൻ കയ്യിൽ ഫോണും ഇല്ല, വഴി അടഞ്ഞതുകൊണ്ട് ഓട്ടോയും ഇല്ല. ഈ പരുവത്തിൽ ഞാൻ നടന്നുപോയാൽ ഞാൻ വീട്ടിൽ എത്തുന്നമുന്നേ ആരെങ്കിലും എന്നെ പീഡിപ്പിയ്ക്കും.
ഞാൻ ഒരു വഴിയും ഇല്ലാതെ നിക്കുന്നസമയത്ത് അതുവഴി ഓഫീസ് കഴിഞ്ഞുവരുന്ന ഒരു ചേച്ചിയെ കണ്ടു.
“ഹലോ ചേച്ചി”
“അഹ്, ആരാ” എന്റെ മുഖത്തേയ്ക്ക് നോക്കി അവർ ചോദിച്ചു
“അതെ, ആ ഫോണോന്ന് തരോ, ഹസ്ബന്റിനെ വിളിക്കാനാ”
“അതെന്താ, കയ്യിൽ ഫോണില്ലേ”
“ഇല്ലേച്ചി”
“മ്മ്” എന്ന് മൂളിക്കൊണ്ട് അവർ എന്റെ കയ്യിലേക്ക് അവരുടെ ഫോൺ വെച്ചുതന്നു
ഞാൻ അതിൽനിന്നും ശരത്തിനെ വിളിച്ചു
“ഹലോ, ആരാ”
“ഡാ ഞാനാ, ജസ്‌ന”
“ഏഹ്, ഇതേതാ നമ്പർ”
“ഏതേലും ആട്ടെ, എടാ മോന്റെ ബസ്സ് അപ്പുറത്തെ ജംഗ്ഷനിലാ”
“അതെന്നാ പറ്റി”
“മരം അങ്ങാണ്ടോ വീണട”
“ആഹ്, വെറുതെ അല്ല കേബിൾ പോയത്”