മോന്റെ പേരോ…..
“സമീർ അവൻ പെട്ടെന്ന് പറഞ്ഞു….
“ഭാഗ്യ….എന്ന് വിളിച്ചു കൊണ്ട് മറ്റേ പോലീസുകാരൻ കണ്ണ് കാണിച്ചു….ഭാഗ്യ എന്ന് പറയുന്ന വനിതാ കോൺസ്റ്റബിൾ ആലിയ ഇരിക്കുന്ന ഭാഗത്തേക്ക് വന്നു….
“എന്താ മാഡത്തിന്റെ പേര്…..
“ജമീല”ആലിയ പെട്ടെന്ന് പറഞ്ഞു….
“അക്ഷരതെറ്റുണ്ടല്ലോ…..മിസ്സിസ് ആലിയാ ഫാറൂക്ക്…..ഭാഗ്യ പറഞ്ഞു…..ഇങ്ങോട്ടിറങ്ങേടി……അവിടെ ഒരു ജലീലാ യും ജമീലയും….ഈ പിറകിലിരിക്കുന്നത് ഇവന്റെ കൊച്ചോ അതോ നിന്റെ കൊച്ചോ….
“ആലിയ വിചാരിച്ചതു തന്നെ സംഭവിച്ചു….അതെ ഇത് തന്നെ ലക്ഷ്യമിട്ടു തന്നെയാണ്…..
“എന്താ സാർ പ്രശനം….ജബ്ബാർ പോലീസുകാരനോട് തിരക്കി….
“ജബ്ബാറെ…നീ സേട്ടുവിന്റെ ആളാണെന്നുള്ള പരിഗണന തരാം….ആ സ്ത്രീയെ നീ അങ്ങോട്ടിറക്ക്…അത് ജബ്ബാറിന്റെ ഭാര്യയുമല്ല…..ജബ്ബാർ അവളുടെ ഭർത്താവുമല്ല…..അവരോടു രാവിലെ ഇൻഫർമേഷൻ നൽകിയതാണ് അവർ സ്റ്റേറ്റ് വിട്ടു യാത്ര ചെയ്യാൻ പാടില്ല എന്ന്……
ജബ്ബാർ പകച്ചു കൊണ്ട് പോലീസുകാരനെയും ആലിയയയും നോക്കി…ഇറങ്ങടീ….ഭാഗ്യ പറഞ്ഞു…എന്നിട്ടു കെട്ടും പൂട്ടും എടുത്തു നേരെ വീട് പിടിക്ക്….ഈ കൊച്ചി നഗരം വിട്ടു ഇനി എങ്ങോട്ടു പോകണമെങ്കിലും നീ ഞങ്ങളുടെ പെർമിഷൻ വാങ്ങിയിരിക്കണം…..ഞങ്ങൾ ഇവിടെ ഒക്കെ തന്നെ കാണും….ആകെ നാണിച്ചു പോയ അവസ്ഥയിൽ ആലിയ മകനെയും കൂട്ടി വണ്ടിയിൽ നിന്നുമിറങ്ങി…തനിക്കു ചുറ്റും പോലീസ് വലയം തീർത്തിരിക്കുന്നു എന്നുള്ള സത്യം അവൾ തിരിച്ചറിഞ്ഞു …..അവൾ തങ്ങളുടെ ബാഗുമെടുത്തു ഗേറ്റും കടന്നു അകത്തേക്ക് കയറി…മനസ്സിൽ തീരാത്ത ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം തേടി…..
************
കാറിന്റെ ഉള്ളിലിരുന്നു കൊണ്ട് ഷബീർ മെസ്സേജ് ഓൺ ചെയ്തു…..ബാരി ഇക്കയുടെ വോയ്‌സ് നോട്ട്…..