വില്ലൻ 13 [വില്ലൻ]

Posted by

ശബ്ദമുണ്ടാക്കരുത് എന്ന് ഞാൻ അവനോട് പറഞ്ഞു…………………അവൻ തലയാട്ടി…………………

ഞങ്ങൾ അടുത്ത കൂടാരത്തിലേക്ക് സ്ഥലം മാറി…………………….

പിന്നെ എന്റെ ഒപ്പം വന്നവൻ പിഴവ് വരുത്തിയില്ല……………….

ഓരോ കൂടാരത്തിന് മുന്നിലുള്ള സൈനികരെയും ഞങ്ങൾ കൊന്നുകൊണ്ടിരുന്നു…………………

ഇതേ സമയം………………..

പള്ളിക്കൂടത്തിൽ ജനങ്ങളെ ബന്ധിതരാക്കിയ സൈനികരുടെ മേൽ രുദ്രതാണ്ഡവം ചവിട്ടുകയായിരുന്നു കരിങ്കാലൻ മുത്തു……………………..

അവൻ ഒരു സൈനികരെയും വിടാതെ പാഞ്ഞു നടന്നു അവന്റെ കൊമ്പുകൾ അവരുടെ മേൽ താഴ്ത്തി…………………….

സൈനികർ പേടിച്ചു ഓടാൻ തുടങ്ങി……………………

കരിങ്കാലൻ മുത്തുവിനെ തടഞ്ഞു നിർത്താനാകാതെ ചോളാ സൈനികർ കുഴങ്ങി……………………..

ഇതാണ് സമയം എന്ന് മനസ്സിലാക്കി ഭാർഗവനും പച്ചയും കൂട്ടരും ചോളാ സൈന്യത്തെ ആക്രമിച്ചു……………………

കരിങ്കാലൻ മുത്തുവിന്റെ ആക്രമണത്തിൽ തളർന്നിരുന്ന ചോളാ സൈന്യത്തിന് അതിലും വലിയ അടിയായിരുന്നു ഭാർഗവന്റെയും മിഥിലാപുരിയിലെ ജനങ്ങളുടെയും തിരിച്ചടി………………………..

ജനങ്ങൾ കാണുന്ന സൈനികരുടെയെല്ലാം തല അടിച്ചു പൊളിച്ചു…………………..

അവർക്ക് എന്താണോ ചോളാ സൈന്യം സമ്മാനിച്ചത് അത് അവർ പലിശയും കൂട്ടുപലിശയും അടക്കം തിരിച്ചു നൽകാൻ തുടങ്ങി………………………

ഇതിനിടയിൽ ബന്ധിതരാക്കിയിരുന്ന ബാറക്ക് അബ്ബാസിയേയും മിഥിലാപുരിയിലെ സ്ത്രീ ജനങ്ങളെയും കുട്ടികളെയും ഒക്കെ അവർ മോചിതരാക്കി……………………..

സ്ത്രീകളും സൈന്യത്തെ ആക്രമിക്കാൻ മടി കാണിച്ചില്ല………………………………

കരിങ്കാലൻ മുത്തു ആ പട നയിച്ചു…………………..

മിഥിലാപുരിയിലെ ജനങ്ങളെ ഒന്നും അവൻ ചെയ്തില്ല എന്നാൽ ചോളാ സൈനികരെ അവൻ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു……………………

സൈനികർ തിരികെ ആക്രമിക്കുന്നുണ്ടായിരുന്നു…………………..പലർക്കും പരിക്കുകൾ കിട്ടുന്നുണ്ടായിരുന്നു………………….

പക്ഷെ അവർ മിഥിലാപുരിക്കാരുടെ ആക്രമണത്തിൽ ശരിക്കും വലഞ്ഞു…………………….

ഇതേ സമയം………………..

ഞാനും മലവേടനും സംഘവും കൂടെ എല്ലാ കൂടാരത്തിന് ചുറ്റും ഉണ്ടായിരുന്നവരെയും കൊന്നു തള്ളിയിരുന്നു…………………

ഞാൻ ആ വലിയ കൂടാരം മാത്രം ഒന്ന് ഉള്ളിൽ നോക്കി……………….

കാലഭൈരവൻ മാത്രം അതിൽ ഉറങ്ങുന്നത് ഞാൻ കണ്ടു………………..

ഞാൻ പുറത്തിറങ്ങി……………….

മലവേടനോടും സംഘത്തോടും ഞാൻ മെല്ലെ വരാൻ പറഞ്ഞു………………..അവർ ശബ്ദം ഒന്നും ഉണ്ടാക്കാതെ എന്റെ അടുക്കൽ എത്തി…………………

മലവേടനും സംഘവും ഇനി എന്ത് ചെയ്യണം എന്നെന്നോട് ചോദിച്ചു………………..

അതിനുള്ള ഉത്തരം ഞാൻ നേരത്തെ കണ്ടുവെച്ചിരുന്നു………………

അവരുടെ കൂടാരത്തിന് അടുക്കൽ നിന്ന് ഒരു വലിയ മണ്ണെണ്ണ കുടം ഞാൻ എടുത്തു കൊണ്ടുവന്നു………………….

ഞങ്ങളുടെ വയലും വീടുകളും കത്തിക്കാൻ ഉപയോഗിച്ച അതേ മണ്ണെണ്ണ………………..

അവർക്ക് ഞാൻ നിർദേശം നൽകി……………….

“ഇവരെ നമ്മൾ പച്ചയ്ക്ക് കത്തിക്കാൻ പോവുകയാണ്……………….”……………….ഞാൻ പറഞ്ഞു………………..

Leave a Reply

Your email address will not be published. Required fields are marked *